ആൻ റോസ് ടോമി ഇടുക്കിയുടെ അഭിമാനമായി
കട്ടപ്പന: തിരുവനന്തപുരത്തുനടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ആൻ റോസ് രണ്ടു സ്വർണവും രണ്ടു വെള്ളിയും നേടി ഇടുക്കിയുടെ അഭിമാനമായി. സംസ്ഥാന സ്പോർട്സ് കൗണ്സിലിന്റെ ഭരണങ്ങാനത്തുള്ള എസ്എച്ച് ജിഎച്ച്എസിലെ സ്പോർട്സ് ഹോസ്റ്റൽ വിദ്യാർഥിനിയാണ് ആൻ റോസ് ടോമി.
ജൂണിയർ പെണ്കുട്ടികളുടെ 100 മീറ്റർ ഹർഡിൽസ്, 400 മീറ്റർ റിലേ എന്നിവയിൽ സ്വർണവും 100 മീറ്റർ, 200 മീറ്റർ എന്നിവയിൽ വെള്ളിയും നേടിയാണ് കോട്ടയം ജില്ലയ്ക്ക് മെഡൽപട്ടികയിൽ എണ്ണംനിറച്ചത്. സംസ്ഥാന ജൂണിയർ മീറ്റിൽ ഈവർഷം 18 വയസിൽതാഴെ 100 മീറ്റർ, 100 മീറ്റർ ഹർഡിൽസ് എന്നിവയിൽ വെള്ളി നേടിയിരുന്നു. യൂത്ത് നാഷണൽ മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ വെള്ളിനേടി.
ഏഴാംക്ലാസ് മുതൽ സ്ഥിരമായി സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മെഡൽജേതാവാണ്. ഏഴാംക്ലാസിലാണ് ഭരണങ്ങാനത്തുള്ള എസ്എച്ച് ജിഎച്ച്എസ് സ്പോർട്സ് ഹോസ്റ്റലിൽ ചേർന്നത്. ഇപ്പോൾ ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസിൽ പ്ലസ് വണ്ണിനു കൊമേഴ്സ് വിദ്യാർഥിയാണ്. റാഞ്ചിയിൽ നടക്കുന്ന ദേശീയ ജൂണിയർ മീറ്റിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.
ഇരട്ടയാർ കുന്പിളുവേലിയിൽ ടോമിയുടെയും ബിന്ദുവിന്റെയും മൂന്നാമത്തെ മകളാണ് ആൻ റോസ്. ആഷ്ന, അലീന എന്നിവർ മൂത്ത സഹോദരിമാരും ആഷിഷ് ഇളയ സഹോദരനുമാണ്. ഏഴുവർഷമായി സ്പോർട്സ് കൗണ്സിൽ കോച്ച് ജൂലിയസ് ജെ. മനയാനിയുടെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്.
ഇരട്ടസ്വർണവുമായി കെ.എസ്. ഷാൽബിൻ
ചെറുതോണി: കായികകേരളത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച ഇടുക്കിയുടെ മണ്ണിൽനിന്നും വീണ്ടും ഒരു താരോദയം. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട സ്വർണവുമായി കെ.എസ്. ഷാൽബിനാണ് ഇടുക്കിയുടെ അഭിമാനമായത്. കരിന്പൻ മണിപ്പാറ സ്വദേശിയായ കരോട്ട്കുന്നേൽ ഷാജൻ - ഷൈലജ ദന്പതികളുടെ മൂത്തപുത്രനാണ് ഷാൽബിൻ. ഹൈജംപിലെ ലോകോത്തര താരമായ മുംതാസ് ഇസ ബർഷിമിന്റെ ആരാധകനായ ഷാൽബിന് സ്വർണം നേടിക്കൊടുത്തത് ഹൈജംപും ട്രിപ്പിൾ ജംപുമാണ്.
പാലക്കാട് കുമരംപുത്തൂർ കെഎച്ച്എസ് സ്പോർട്സ് സ്കൂളിൽ പഠിക്കുന്ന ഈ താരം വർഷങ്ങളായി സ്കൂൾ, സബ് ജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ ഹൈജംപ്, ലോംഗ് ജംപ്, ട്രിപ്പിൾ ജംപ് എന്നിവയിൽ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വിജയവാഡയിൽ 2017-ൽ നടന്ന ദേശീയ സ്കൂൾ മീറ്റിലും സമ്മാനംനേടി.
ഏഴാംക്ലാസ് വരെ മണിപ്പാറ സെന്റ് മേരീസ് യുപി സ്കൂളിലായിരുന്നു പഠനം. കുമരംപുത്തൂർ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ് ഷാൽബിൻ. പിതാവ് ഷാജൻ മറയൂർ ഹോമിയോ ഡിസ്പെൻസറിയിലെ താത്കാലിക ജീവനക്കാരനാണ്. മാതാവ് ചെറുതോണിയിലെ തയ്യൽ തൊഴിലാളിയാണ്. ഇളയ സഹോദരൻ ഫെബിൻ മണിപ്പാറ സെന്റ് മേരീസ് യുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
വാടകവീട്ടിലേക്ക് സ്നേഹ ഓടിക്കൊണ്ടുവന്നത് സ്വർണം
ഉപ്പുതറ: സംസ്ഥാന സ്കൂൾ കായികമേളയിൽ വാടകവീട്ടിൽനിന്ന് ഒരു കൊച്ചുമിടുക്കി സ്വർണക്കൊയ്ത്ത് നടത്തി മലനാടിന്റെ അഭിമാനമായി. അയ്യപ്പൻകോവിൽ പൂന്നൂർ ജേക്കബ് മാത്യുവിന്റെ മകൾ സ്നേഹ ജേക്കബാണ് ഇടുക്കിയുടെ അഭിമാനമായത്. പരാധീനതയ്ക്കു നടുവിൽനിന്നുമാണ് സ്നേഹ സ്വർണക്കൊടിമരം നാട്ടിയത്.
തിരുവനന്തപുരത്തുനടന്ന സംസ്ഥാന കായികമേളയിൽ മൂന്ന് സ്വർണമെഡൽ കരസ്ഥമാക്കിയാണ് സ്നേഹ മികവുതെളിയിച്ചത്. 100 മീറ്റർ ഓട്ടത്തിൽ 13.51 സെക്കൻഡുകൊണ്ടാണ് സ്വർണത്തിൽ മുത്തമിട്ടത്. ഹൈജംപിൽ ആറാംചാൻസിൽ 5.9 മീറ്റർ താണ്ടി രണ്ടാം സ്വർണവും സ്വന്തമാക്കി. 4 x 100 മീറ്റർ റിലേയിലും സ്നേഹയ്ക്ക് നേടിക്കൊടുക്കാനായി.
നാലാമതായാണ് ബാറ്റണ് സ്നേഹയുടെ കൈയിലെത്തിയത്. ഇതുവരെ ഒന്നാംസ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരുന്ന കോഴിക്കോട് റിലേ ടീമിനെ പിന്നിലാക്കിയത് സ്നേഹയുടെ ഒറ്റയാൾ പ്രകടനമാണ്. മൂന്നു സ്വർണം നേടിയ സ്നഹയുടെ റോൾമോഡൽ പി.ടി. ഉഷയാണ്. ഒളിന്പിക്സിൽ സ്വർണം നേടുകയാണ് സ്നേഹയുടെ സ്വപ്നം. പിതാവ് ജേക്കബ് മാത്യു സ്കൂൾ കോളജ് കാലയളവിൽ കായിമത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിരുന്നു.
കൊല്ലം സായി സ്പോർട്സ് സ്കൂൾ വിദ്യാർഥിയാണിപ്പോൾ. അവിടുത്തെ മികച്ച പരിശീലനവും പ്രാർതഥനയുമാണ് സ്നേഹയുടെ വിജയത്തിനു പിന്നിലെന്ന് മാതാപിതാക്കൾ പറയുന്നു. സ്നേഹ ഹരിയാനയിൽ നവംബർ രണ്ടാംവാരത്തിൽ നടക്കുന്ന ദേശീയ മീറ്റിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. ബിൻസിയാണ് മാതാവ്. സോന ജേക്കബ്, അലൻ ജേക്കബ് എന്നിവർ സഹോദരങ്ങളാണ്.
ഇടമലക്കുടിയിൽനിന്നുമൊരു രാജകുമാരൻ
അടിമാലി: കായിക കേരളത്തിന് പ്രതീക്ഷയേകി ഇടമലക്കുടിയിൽനിന്നുമൊരു രാജകുമാരൻ. തിരുവനനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലാണ് ഇടമലക്കുടി ഇഡലിപ്പാറ സ്വദേശിയായ രാജകുമാരന്റെ നേതൃത്വത്തിലുള്ള ടീം 4 x 400 മീറ്ററിൽ രണ്ടാംസ്ഥാനം നേടിയത്.
റിലേ ടീമിന്റെ തുടക്കക്കാരനായാണ് രാജകുമാരൻ ബാറ്റൻ ഏന്തിയത്. അഞ്ചാംക്ലാസ് മുതൽ അടിമാലി ഗവ. ഹൈസ്കൂൾ വിദ്യാർഥിയാണ്. ഇപ്പോൾ ഒൻപതാംക്ലാസിലാണ്. 2010-ലെ കേരളപ്പിറവി ദിനത്തിൽ രൂപീകൃതമായ സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നിന്നും കായിക കേരളത്തിന് പുത്തൻ പ്രതീക്ഷയ്ക്ക് വകനൽകുന്നതാണ് രാജകുമാരന്റെ പ്രകടനമെന്ന് സ്കൂളിലെ കായികാധ്യാപകൻ പറയുന്നു.
സ്കൂളിലെ കായികാധ്യാപകൻ കെ.ഐ. സുരേന്ദ്രന്റെ പരിശീലനത്തിലാണ് രാജകുമാരൻ കായികരംഗത്തെക്കുറിച്ചു കേട്ടുകേൾവി പോലുമില്ലാത്ത ഇടമലക്കുടിയിൽനിന്നും സംസ്ഥാന സ്കൂൾ കായികോത്സവത്തിലേക്ക് ഓടിയെത്തിയത്.
പിതാവ് ഐതു രാജും മാതാവ് കന്നിയമ്മയും നേരത്തെ മരിച്ച രാജകുമാരൻ അടിമാലി എസ്ടി ഹോസ്റ്റലിലാണ് താമസം. മൂത്ത സഹോദരി രാധിക നൽകുന്ന ആത്മബലമാണ് വിജയത്തിന്റെ പിന്നിലെന്ന് രാജകുമാരൻ പറയുന്നു.
കട്ടപ്പന: തിരുവനന്തപുരത്തുനടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ആൻ റോസ് രണ്ടു സ്വർണവും രണ്ടു വെള്ളിയും നേടി ഇടുക്കിയുടെ അഭിമാനമായി. സംസ്ഥാന സ്പോർട്സ് കൗണ്സിലിന്റെ ഭരണങ്ങാനത്തുള്ള എസ്എച്ച് ജിഎച്ച്എസിലെ സ്പോർട്സ് ഹോസ്റ്റൽ വിദ്യാർഥിനിയാണ് ആൻ റോസ് ടോമി.
ജൂണിയർ പെണ്കുട്ടികളുടെ 100 മീറ്റർ ഹർഡിൽസ്, 400 മീറ്റർ റിലേ എന്നിവയിൽ സ്വർണവും 100 മീറ്റർ, 200 മീറ്റർ എന്നിവയിൽ വെള്ളിയും നേടിയാണ് കോട്ടയം ജില്ലയ്ക്ക് മെഡൽപട്ടികയിൽ എണ്ണംനിറച്ചത്. സംസ്ഥാന ജൂണിയർ മീറ്റിൽ ഈവർഷം 18 വയസിൽതാഴെ 100 മീറ്റർ, 100 മീറ്റർ ഹർഡിൽസ് എന്നിവയിൽ വെള്ളി നേടിയിരുന്നു. യൂത്ത് നാഷണൽ മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ വെള്ളിനേടി.
ഏഴാംക്ലാസ് മുതൽ സ്ഥിരമായി സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മെഡൽജേതാവാണ്. ഏഴാംക്ലാസിലാണ് ഭരണങ്ങാനത്തുള്ള എസ്എച്ച് ജിഎച്ച്എസ് സ്പോർട്സ് ഹോസ്റ്റലിൽ ചേർന്നത്. ഇപ്പോൾ ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസിൽ പ്ലസ് വണ്ണിനു കൊമേഴ്സ് വിദ്യാർഥിയാണ്. റാഞ്ചിയിൽ നടക്കുന്ന ദേശീയ ജൂണിയർ മീറ്റിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.
ഇരട്ടയാർ കുന്പിളുവേലിയിൽ ടോമിയുടെയും ബിന്ദുവിന്റെയും മൂന്നാമത്തെ മകളാണ് ആൻ റോസ്. ആഷ്ന, അലീന എന്നിവർ മൂത്ത സഹോദരിമാരും ആഷിഷ് ഇളയ സഹോദരനുമാണ്. ഏഴുവർഷമായി സ്പോർട്സ് കൗണ്സിൽ കോച്ച് ജൂലിയസ് ജെ. മനയാനിയുടെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്.
ഇരട്ടസ്വർണവുമായി കെ.എസ്. ഷാൽബിൻ
ചെറുതോണി: കായികകേരളത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച ഇടുക്കിയുടെ മണ്ണിൽനിന്നും വീണ്ടും ഒരു താരോദയം. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട സ്വർണവുമായി കെ.എസ്. ഷാൽബിനാണ് ഇടുക്കിയുടെ അഭിമാനമായത്. കരിന്പൻ മണിപ്പാറ സ്വദേശിയായ കരോട്ട്കുന്നേൽ ഷാജൻ - ഷൈലജ ദന്പതികളുടെ മൂത്തപുത്രനാണ് ഷാൽബിൻ. ഹൈജംപിലെ ലോകോത്തര താരമായ മുംതാസ് ഇസ ബർഷിമിന്റെ ആരാധകനായ ഷാൽബിന് സ്വർണം നേടിക്കൊടുത്തത് ഹൈജംപും ട്രിപ്പിൾ ജംപുമാണ്.
പാലക്കാട് കുമരംപുത്തൂർ കെഎച്ച്എസ് സ്പോർട്സ് സ്കൂളിൽ പഠിക്കുന്ന ഈ താരം വർഷങ്ങളായി സ്കൂൾ, സബ് ജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ ഹൈജംപ്, ലോംഗ് ജംപ്, ട്രിപ്പിൾ ജംപ് എന്നിവയിൽ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വിജയവാഡയിൽ 2017-ൽ നടന്ന ദേശീയ സ്കൂൾ മീറ്റിലും സമ്മാനംനേടി.
ഏഴാംക്ലാസ് വരെ മണിപ്പാറ സെന്റ് മേരീസ് യുപി സ്കൂളിലായിരുന്നു പഠനം. കുമരംപുത്തൂർ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ് ഷാൽബിൻ. പിതാവ് ഷാജൻ മറയൂർ ഹോമിയോ ഡിസ്പെൻസറിയിലെ താത്കാലിക ജീവനക്കാരനാണ്. മാതാവ് ചെറുതോണിയിലെ തയ്യൽ തൊഴിലാളിയാണ്. ഇളയ സഹോദരൻ ഫെബിൻ മണിപ്പാറ സെന്റ് മേരീസ് യുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
വാടകവീട്ടിലേക്ക് സ്നേഹ ഓടിക്കൊണ്ടുവന്നത് സ്വർണം
ഉപ്പുതറ: സംസ്ഥാന സ്കൂൾ കായികമേളയിൽ വാടകവീട്ടിൽനിന്ന് ഒരു കൊച്ചുമിടുക്കി സ്വർണക്കൊയ്ത്ത് നടത്തി മലനാടിന്റെ അഭിമാനമായി. അയ്യപ്പൻകോവിൽ പൂന്നൂർ ജേക്കബ് മാത്യുവിന്റെ മകൾ സ്നേഹ ജേക്കബാണ് ഇടുക്കിയുടെ അഭിമാനമായത്. പരാധീനതയ്ക്കു നടുവിൽനിന്നുമാണ് സ്നേഹ സ്വർണക്കൊടിമരം നാട്ടിയത്.
തിരുവനന്തപുരത്തുനടന്ന സംസ്ഥാന കായികമേളയിൽ മൂന്ന് സ്വർണമെഡൽ കരസ്ഥമാക്കിയാണ് സ്നേഹ മികവുതെളിയിച്ചത്. 100 മീറ്റർ ഓട്ടത്തിൽ 13.51 സെക്കൻഡുകൊണ്ടാണ് സ്വർണത്തിൽ മുത്തമിട്ടത്. ഹൈജംപിൽ ആറാംചാൻസിൽ 5.9 മീറ്റർ താണ്ടി രണ്ടാം സ്വർണവും സ്വന്തമാക്കി. 4 x 100 മീറ്റർ റിലേയിലും സ്നേഹയ്ക്ക് നേടിക്കൊടുക്കാനായി.
നാലാമതായാണ് ബാറ്റണ് സ്നേഹയുടെ കൈയിലെത്തിയത്. ഇതുവരെ ഒന്നാംസ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരുന്ന കോഴിക്കോട് റിലേ ടീമിനെ പിന്നിലാക്കിയത് സ്നേഹയുടെ ഒറ്റയാൾ പ്രകടനമാണ്. മൂന്നു സ്വർണം നേടിയ സ്നഹയുടെ റോൾമോഡൽ പി.ടി. ഉഷയാണ്. ഒളിന്പിക്സിൽ സ്വർണം നേടുകയാണ് സ്നേഹയുടെ സ്വപ്നം. പിതാവ് ജേക്കബ് മാത്യു സ്കൂൾ കോളജ് കാലയളവിൽ കായിമത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിരുന്നു.
കൊല്ലം സായി സ്പോർട്സ് സ്കൂൾ വിദ്യാർഥിയാണിപ്പോൾ. അവിടുത്തെ മികച്ച പരിശീലനവും പ്രാർതഥനയുമാണ് സ്നേഹയുടെ വിജയത്തിനു പിന്നിലെന്ന് മാതാപിതാക്കൾ പറയുന്നു. സ്നേഹ ഹരിയാനയിൽ നവംബർ രണ്ടാംവാരത്തിൽ നടക്കുന്ന ദേശീയ മീറ്റിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. ബിൻസിയാണ് മാതാവ്. സോന ജേക്കബ്, അലൻ ജേക്കബ് എന്നിവർ സഹോദരങ്ങളാണ്.
ഇടമലക്കുടിയിൽനിന്നുമൊരു രാജകുമാരൻ
അടിമാലി: കായിക കേരളത്തിന് പ്രതീക്ഷയേകി ഇടമലക്കുടിയിൽനിന്നുമൊരു രാജകുമാരൻ. തിരുവനനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലാണ് ഇടമലക്കുടി ഇഡലിപ്പാറ സ്വദേശിയായ രാജകുമാരന്റെ നേതൃത്വത്തിലുള്ള ടീം 4 x 400 മീറ്ററിൽ രണ്ടാംസ്ഥാനം നേടിയത്.
റിലേ ടീമിന്റെ തുടക്കക്കാരനായാണ് രാജകുമാരൻ ബാറ്റൻ ഏന്തിയത്. അഞ്ചാംക്ലാസ് മുതൽ അടിമാലി ഗവ. ഹൈസ്കൂൾ വിദ്യാർഥിയാണ്. ഇപ്പോൾ ഒൻപതാംക്ലാസിലാണ്. 2010-ലെ കേരളപ്പിറവി ദിനത്തിൽ രൂപീകൃതമായ സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നിന്നും കായിക കേരളത്തിന് പുത്തൻ പ്രതീക്ഷയ്ക്ക് വകനൽകുന്നതാണ് രാജകുമാരന്റെ പ്രകടനമെന്ന് സ്കൂളിലെ കായികാധ്യാപകൻ പറയുന്നു.
സ്കൂളിലെ കായികാധ്യാപകൻ കെ.ഐ. സുരേന്ദ്രന്റെ പരിശീലനത്തിലാണ് രാജകുമാരൻ കായികരംഗത്തെക്കുറിച്ചു കേട്ടുകേൾവി പോലുമില്ലാത്ത ഇടമലക്കുടിയിൽനിന്നും സംസ്ഥാന സ്കൂൾ കായികോത്സവത്തിലേക്ക് ഓടിയെത്തിയത്.
പിതാവ് ഐതു രാജും മാതാവ് കന്നിയമ്മയും നേരത്തെ മരിച്ച രാജകുമാരൻ അടിമാലി എസ്ടി ഹോസ്റ്റലിലാണ് താമസം. മൂത്ത സഹോദരി രാധിക നൽകുന്ന ആത്മബലമാണ് വിജയത്തിന്റെ പിന്നിലെന്ന് രാജകുമാരൻ പറയുന്നു.