തൊടുപുഴ: അപൂർവ രോഗം തളർത്തിയ തയ്യൽക്കാരിയുടെ ജീവിതത്തിന് ആയുർവേദം താങ്ങും തണലുമായി. ഉപജീവനത്തിനായി തയ്യൽ ജോലി ചെയ്തിരുന്ന മുണ്ടക്കയം വെട്ടിക്കിഴക്കേതിൽ ജോബിയുടെ ഭാര്യ ഹണി (34) അരയ്ക്ക് താഴെ തളർന്നു പോവുകയായിരുന്നു. ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്താണ് ആയുർവേദം ഹണിക്ക് തുണയായത്. സെറിബെല്ലം ചുരുങ്ങുന്ന അപൂർവ രോഗമായിരുന്നു ഹണിയുടേത്.
സെറിബെല്ലത്തിന്റെ ഒരു ഭാഗം സുഷുമ്നാ നാഡിയിലേയ്ക്ക് കൂടിച്ചേരുന്ന അർണോൾഡ് ചിയേരി മൽഫോർമേഷൻ എന്ന അവസ്ഥയും അതിനെ തുടർന്ന് സുഷുമ്ന നാഡിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സിറിഞ്ചോമൈലിയ എന്ന അവസ്ഥയും രൂപപ്പെട്ടു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ഉൾപ്പെടെ നാലു പ്രാവശ്യം സർജറി നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് വാര്യരുടെ നേതൃത്വത്തിലുള്ള പഞ്ചകർമ ചികിത്സയും ചിട്ടയാർന്ന ഫിസിയോ തെറാപ്പിയും ഹണിയെ രണ്ടു വർഷത്തിനു ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിച്ചു.
പഞ്ചകർമയ്ക്കൊപ്പം ഫിസിയോ തെറാപ്പിസ്റ്റ് സുമേഷ് കുമാറിന്റെ മേൽനോട്ടത്തിലുള്ള ചിട്ടയായ ചികിത്സയും ഹണിയെ പുതു ജീവിതത്തിലേക്ക് കടന്നുവരാൻ സഹായിച്ചു. നിലവിൽ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ ഹണി ചുവടു വയ്ക്കും.
തുടർ ചികിത്സവഴി ഒരു വർഷത്തിനുള്ളിൽ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. സതീഷ് വാര്യർ പറയുന്നു.
സ്വകാര്യ കന്പനിയിൽ ജീവനക്കാരനായ ഭർത്താവ് ജോബിയുടെ തുച്ഛ വേതനമാണ് കുടുംബത്തിന്റെ ഏക വരുമാന മാർഗം. ചികിത്സകൾക്കായി ഇതു വരെ ലക്ഷങ്ങൾ ചെലവിട്ടു. അപൂർവ രോഗം ബാധിച്ച അനേകരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ജില്ലാ ആയുർവേദാശുപത്രിയിലെ ചികിത്സയിലൂടെ കഴിഞ്ഞിട്ടുണ്ട്.
സെറിബെല്ലത്തിന്റെ ഒരു ഭാഗം സുഷുമ്നാ നാഡിയിലേയ്ക്ക് കൂടിച്ചേരുന്ന അർണോൾഡ് ചിയേരി മൽഫോർമേഷൻ എന്ന അവസ്ഥയും അതിനെ തുടർന്ന് സുഷുമ്ന നാഡിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സിറിഞ്ചോമൈലിയ എന്ന അവസ്ഥയും രൂപപ്പെട്ടു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ഉൾപ്പെടെ നാലു പ്രാവശ്യം സർജറി നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് വാര്യരുടെ നേതൃത്വത്തിലുള്ള പഞ്ചകർമ ചികിത്സയും ചിട്ടയാർന്ന ഫിസിയോ തെറാപ്പിയും ഹണിയെ രണ്ടു വർഷത്തിനു ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിച്ചു.
പഞ്ചകർമയ്ക്കൊപ്പം ഫിസിയോ തെറാപ്പിസ്റ്റ് സുമേഷ് കുമാറിന്റെ മേൽനോട്ടത്തിലുള്ള ചിട്ടയായ ചികിത്സയും ഹണിയെ പുതു ജീവിതത്തിലേക്ക് കടന്നുവരാൻ സഹായിച്ചു. നിലവിൽ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ ഹണി ചുവടു വയ്ക്കും.
തുടർ ചികിത്സവഴി ഒരു വർഷത്തിനുള്ളിൽ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. സതീഷ് വാര്യർ പറയുന്നു.
സ്വകാര്യ കന്പനിയിൽ ജീവനക്കാരനായ ഭർത്താവ് ജോബിയുടെ തുച്ഛ വേതനമാണ് കുടുംബത്തിന്റെ ഏക വരുമാന മാർഗം. ചികിത്സകൾക്കായി ഇതു വരെ ലക്ഷങ്ങൾ ചെലവിട്ടു. അപൂർവ രോഗം ബാധിച്ച അനേകരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ജില്ലാ ആയുർവേദാശുപത്രിയിലെ ചികിത്സയിലൂടെ കഴിഞ്ഞിട്ടുണ്ട്.