മാള: ടൗണ് റോഡിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാന നിർമാണം നടത്തുന്നതിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യം ശക്തം.
കാനയുടെ നിർമാണം അശാസ്ത്രീയമാണെന്നാണ് പരാതി ഉയരുന്നത്. ടൗണിൽ കൊടകര-മാള-കൃഷ്ണൻകോട്ട റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്ക് പരിസരത്തു നിന്നും തുടങ്ങി കെ എസ്ആർടിസി വരെയുള്ള ഭാഗങ്ങളിലാണ് കാനയുടെ നിർമാണം നടത്തുന്നത്.കാനയിലൂടെ മാള ചാലിലേക്ക് വെള്ളം ഒഴുകി പോകാവുന്ന വിധത്തിലാണ് നിർമാണം. അതേസമയം റോഡിൽ നിന്നുള്ള വെള്ളം കാനയിലേക്ക് പ്രവേശിക്കുന്നതിനുള്ള ദ്വാരങ്ങൾ ഇടിട്ടില്ല എന്നതും കാന ഉയരം കൂടുതലാണ് എന്നതാണ് പരാതി.
കഴിഞ്ഞദിവസം ഉണ്ടായ മഴയിൽ ടൗണിൽ ശക്തമായ വെള്ളക്കെട്ട് രൂപം കൊണ്ടിരുന്നു. യഹൂദ സിനഗോഗിനു മുന്നിലേക്ക് തിരിയുന്നിടത്ത് കാനയുടെ ഉയരക്കൂടുതൽ മൂലം റോഡ് ഉയർത്തി ഇരുവശത്തേയും ചെരിച്ച് നിർമിക്കേണ്ടി വരുന്നതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
നിർമാണ സമയത്ത് ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചെവികൊള്ളുന്നില്ല എന്നതും ശ്രദ്ധേയമാണ്. കാന നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
കാനയുടെ നിർമാണം അശാസ്ത്രീയമാണെന്നാണ് പരാതി ഉയരുന്നത്. ടൗണിൽ കൊടകര-മാള-കൃഷ്ണൻകോട്ട റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്ക് പരിസരത്തു നിന്നും തുടങ്ങി കെ എസ്ആർടിസി വരെയുള്ള ഭാഗങ്ങളിലാണ് കാനയുടെ നിർമാണം നടത്തുന്നത്.കാനയിലൂടെ മാള ചാലിലേക്ക് വെള്ളം ഒഴുകി പോകാവുന്ന വിധത്തിലാണ് നിർമാണം. അതേസമയം റോഡിൽ നിന്നുള്ള വെള്ളം കാനയിലേക്ക് പ്രവേശിക്കുന്നതിനുള്ള ദ്വാരങ്ങൾ ഇടിട്ടില്ല എന്നതും കാന ഉയരം കൂടുതലാണ് എന്നതാണ് പരാതി.
കഴിഞ്ഞദിവസം ഉണ്ടായ മഴയിൽ ടൗണിൽ ശക്തമായ വെള്ളക്കെട്ട് രൂപം കൊണ്ടിരുന്നു. യഹൂദ സിനഗോഗിനു മുന്നിലേക്ക് തിരിയുന്നിടത്ത് കാനയുടെ ഉയരക്കൂടുതൽ മൂലം റോഡ് ഉയർത്തി ഇരുവശത്തേയും ചെരിച്ച് നിർമിക്കേണ്ടി വരുന്നതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
നിർമാണ സമയത്ത് ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചെവികൊള്ളുന്നില്ല എന്നതും ശ്രദ്ധേയമാണ്. കാന നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.