ചാലക്കുടി: ടൗണിൽ പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച 700ഓളം കച്ചവട സ്ഥാപനങ്ങൾ ചെറുകിട വ്യവസായ യൂണിറ്റുകൾ എന്നിവർക്ക് ഏതെങ്കിലും വിധത്തിലുള്ള ധനസഹായം ലഭ്യമാക്കുന്നതിന് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് താലൂക്ക് വികസന സമിതിയോഗം തീരുമാനിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ സഹായവിതരണം സംബന്ധിച്ച പ്രവർത്തനം യോഗം വിലയിരുത്തി. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ട ഒന്പത് പേരിൽ എട്ടു പേരുടെ കുടുംബത്തിന് ധനസഹായം നൽകിയതായി തഹസിൽദാർ ഇ.എൻ.രാജു അറിയിച്ചു. 667 വീടുകൾ പൂർണമായി തകർന്നു.
രണ്ടു ദിവസത്തിനുള്ളിൽ വെള്ളം കയറിയ 25000 കുടുംബങ്ങൾക്ക് 10,000 രൂപ വീതം വിതരണം ചെയ്തു. 30,000ത്തോളം കിറ്റുകളും വിതരണം ചെയ്തതായി അദ്ദേഹം അറിയിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിനാൽ വലിയ തോതിലുള്ള ദുരന്തം ഒഴിവായതായി യോഗം വിലയിരുത്തി. ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ പി.കെ.രമേശൻ നന്ദി പറഞ്ഞു.
പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ സഹായവിതരണം സംബന്ധിച്ച പ്രവർത്തനം യോഗം വിലയിരുത്തി. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ട ഒന്പത് പേരിൽ എട്ടു പേരുടെ കുടുംബത്തിന് ധനസഹായം നൽകിയതായി തഹസിൽദാർ ഇ.എൻ.രാജു അറിയിച്ചു. 667 വീടുകൾ പൂർണമായി തകർന്നു.
രണ്ടു ദിവസത്തിനുള്ളിൽ വെള്ളം കയറിയ 25000 കുടുംബങ്ങൾക്ക് 10,000 രൂപ വീതം വിതരണം ചെയ്തു. 30,000ത്തോളം കിറ്റുകളും വിതരണം ചെയ്തതായി അദ്ദേഹം അറിയിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിനാൽ വലിയ തോതിലുള്ള ദുരന്തം ഒഴിവായതായി യോഗം വിലയിരുത്തി. ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ പി.കെ.രമേശൻ നന്ദി പറഞ്ഞു.