പുൽപ്പള്ളി: ഇരുളം ചെട്ടി പാന്പ്രയിൽ കാട്ടുപന്നിയെ വൈദ്യുതിയ ഘാതമേൽപ്പിച്ച് കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിൽ നാല് പേരെ ചെതലയം റേഞ്ച് ഓഫീസർ വി. രതീശനും സംഘവും അറസ്റ്റ് ചെയ്തു. പന്നിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് ചെട്ടി പാന്പ്ര കൃഷ്ണവിലാസം ഗോപാലകൃഷ്ണൻ (53) മരിച്ചിരുന്നു. ഓഗസ്റ്റ് 17നായിരുന്നു സംഭവം.
ഗോപാലകൃഷ്ണന്റെ സ്വന്തം കൃഷിയിടത്തിൽ സുഹൃത്തുക്കൾ ചേർന്ന് പന്നിയെ പിടികൂടാനായി ഫെൻസിംഗിലൂടെ വൈദ്യുതി കടത്തിവിട്ടതായാണ് സൂചന. പ്രതികളായ ചെട്ടിപാന്പ്ര ബിനേഷ് (37), ശ്രീനിലയം പി.ആർ. രാജേഷ് (42), കോളനിമൂല എ.കെ. പരശു (42) ചിയന്പം പുത്തൻപുര പി.ഡി. അജേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓഗസ്റ്റ് 17 ന് പുലർച്ചെ ആറോടെ കൃഷിയിടത്തിലേക്ക് പോകവെയാണ് ഗോപാലകൃഷ്ണന് ഷോക്കേറ്റതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. പിന്നീട് നടന്ന അന്വേഷണത്തിൽ മൃതദേഹത്തിന് സമീപം കാട്ടുപന്നിയും ഷോക്കേറ്റ് ചത്തതായി കണ്ടെത്തി.
പിന്നീട് പ്രതികളുടെ നേതൃത്വത്തിൽ പന്നിയെ ആരും കാണാതെ കുഴിച്ചിടുകയായിരുന്നു. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഗോപാലകൃഷ്ണനും സുഹൃത്തുക്കളും ചേർന്ന് പന്നിയെ പിടികുടുന്നതിനായി വേലിയിലൂടെ വൈദ്യുതി കടത്തിവിടുകയും ഗോപാലകൃഷ്ണൻ അബദ്ധത്തിൽ ഷോക്കേറ്റ് മരിക്കുകയുമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. തുടരന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് കേണിച്ചിറ പോലീസ്.
ഗോപാലകൃഷ്ണന്റെ സ്വന്തം കൃഷിയിടത്തിൽ സുഹൃത്തുക്കൾ ചേർന്ന് പന്നിയെ പിടികൂടാനായി ഫെൻസിംഗിലൂടെ വൈദ്യുതി കടത്തിവിട്ടതായാണ് സൂചന. പ്രതികളായ ചെട്ടിപാന്പ്ര ബിനേഷ് (37), ശ്രീനിലയം പി.ആർ. രാജേഷ് (42), കോളനിമൂല എ.കെ. പരശു (42) ചിയന്പം പുത്തൻപുര പി.ഡി. അജേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓഗസ്റ്റ് 17 ന് പുലർച്ചെ ആറോടെ കൃഷിയിടത്തിലേക്ക് പോകവെയാണ് ഗോപാലകൃഷ്ണന് ഷോക്കേറ്റതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. പിന്നീട് നടന്ന അന്വേഷണത്തിൽ മൃതദേഹത്തിന് സമീപം കാട്ടുപന്നിയും ഷോക്കേറ്റ് ചത്തതായി കണ്ടെത്തി.
പിന്നീട് പ്രതികളുടെ നേതൃത്വത്തിൽ പന്നിയെ ആരും കാണാതെ കുഴിച്ചിടുകയായിരുന്നു. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഗോപാലകൃഷ്ണനും സുഹൃത്തുക്കളും ചേർന്ന് പന്നിയെ പിടികുടുന്നതിനായി വേലിയിലൂടെ വൈദ്യുതി കടത്തിവിടുകയും ഗോപാലകൃഷ്ണൻ അബദ്ധത്തിൽ ഷോക്കേറ്റ് മരിക്കുകയുമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. തുടരന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് കേണിച്ചിറ പോലീസ്.