കേരള സർക്കാരിന്റെ മരണാനന്തര അവയവദാന സംഘടനയായ മൃത സഞ്ജീവനിയുടെ സഹകരണത്തോടെ ഗിരീഷ് കല്ലട സംവിധാനം ചെയ്ത അവയവ ദാന ബോധവത്കരണ ചിത്രം ജീവാമൃതം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കാൻ സർക്കാർ ഉത്തരവ്.
മികച്ച സംവിധായകനുള്ള ഐഎംഎ അവാർഡ് ഈ ചിത്രത്തിലൂടെ ഗരീഷ് കല്ലട കരസ്ഥമാക്കിയിരുന്നു. എല്ലാവരും കണ്ടിരിക്കേണ്ട ഈ ചിത്രത്തിൽ മസ്തിഷ്ക മരണം എങ്ങനെ സംഭവിക്കുന്നു എന്നും അവയവങ്ങൾ എങ്ങനെയാണു നൽകേണ്ടതെന്നും സ്വീകരിക്കേണ്ടതെന്നും ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ പൂർണമായും ചിത്രീകരിച്ച ഈ സിനിമ അനീഷ് പെരുന്നാട് നിർമിച്ചിരിക്കുന്നു..
രമേഷ് വലിയശാല, അഷറഫ് ദിവാൻ, പ്രദീപ് ഗോപി, അനീഷ് പി.വി, വിനോദ്കുമാർ, ഡോ. മോഹൻദാസ്, വിജയകുമാരി, ഇന്ദുലേഖ, ശ്രീലത, സിനി പ്രസാദ്, ബേബി നിരഞ്ജന, ശിവദാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നു.
ജീവാമൃതം സ്കൂളുകളിൽ പ്രദർശിപ്പിക്കും
05:19 PM Sep 29, 2021 | Deepika.com