തൊടുപുഴ : 18 വർഷം വരെ സർവീസുള്ള മീറ്റർ റീഡർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്യാനുള്ള കെഎസ്ഇബി തീരുമാനം പ്രതിഷേധാർഹമാണെന്നു ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ.
ജില്ലയിലെ വിവിധ ഇലക്ട്രി ക്കൽ സെക്ഷനുകളിൽ ജോലി ചെയ്തുവന്ന നിരവധി പേരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് പ്രായപരിധി കഴിഞ്ഞ ഇവർക്ക് ഇനി മറ്റൊരു തൊഴിൽ ലഭിക്കാൻ യാതൊരു സാധ്യതയുമില്ല.
മനുഷ്യത്വരഹിതമായ ഈ നീക്കത്തിനു പിന്നിൽ സിപിഎം ആണെന്നും സർവീസിൽ നിന്ന് നീക്കം ചെയ്യുന്നത് അംഗീകരിക്കില്ലെന്നും ഇതിനെതിരേ സമരം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിലെ വിവിധ ഇലക്ട്രി ക്കൽ സെക്ഷനുകളിൽ ജോലി ചെയ്തുവന്ന നിരവധി പേരെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് പ്രായപരിധി കഴിഞ്ഞ ഇവർക്ക് ഇനി മറ്റൊരു തൊഴിൽ ലഭിക്കാൻ യാതൊരു സാധ്യതയുമില്ല.
മനുഷ്യത്വരഹിതമായ ഈ നീക്കത്തിനു പിന്നിൽ സിപിഎം ആണെന്നും സർവീസിൽ നിന്ന് നീക്കം ചെയ്യുന്നത് അംഗീകരിക്കില്ലെന്നും ഇതിനെതിരേ സമരം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.