വെള്ളരിക്കുണ്ട്: ഖനന നിയമങ്ങൾ പാലിക്കാതെ മലയോരത്ത് ക്വാറികൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരേ സംയുക്ത സമരസമിതി രംഗത്ത്. ഇപ്പോൾ പ്രവർത്തിക്കുന്ന ക്വാറികളും അനുമതി കാത്തുനിൽക്കുന്ന ക്വാറി പ്രദേശങ്ങളും വിദഗ്ധർ അടങ്ങിയ സംഘം സന്ദർശിച്ചു.
ഇതേത്തുടർന്ന് പ്രകടമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. 20 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ ഖനനം പാടില്ല എന്ന നിയമം എവിടെയും പാലിച്ചിട്ടില്ല, ശുദ്ധജലസ്രോതസുകളുടെ നാശവും മലിനീകരണവും നടക്കുന്നു.
പ്രദേശങ്ങളിലെ വീടുകൾ തകർച്ച നേരിടുന്നു ,പാറമടകൾ കൂടുതലുള്ളിടത്ത് ഉരുൾപൊട്ടലും ,മണ്ണിടിച്ചിലും വ്യാപകമാകും .അടിയന്തരമായും സർക്കാർ ചെയ്യേണ്ട. കാര്യങ്ങൾ സംഘം നിർദേശിച്ചു. ഖനന നിയമങ്ങൾ ലംഘിച്ചുകൊണ്ട് അനുമതി ലഭിച്ച ക്വാറികളുടെ നടപടിക്രമങ്ങൾ അന്വേഷണ വിധേയമാക്കണം, മലയോര മേഖലയുടെ ശാസ്ത്രീയ ഭൗമ പഠനം നടത്തി ജലസ്രോതസുകളുടെ പഠനം നടത്തുക.
ലാഭക്കൊതി മൂത്ത സ്വകാര്യ വ്യക്തികളാണ് നാശം വിതയ്ക്കുന്നതെന്നും തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ ഇവർ ചൂണ്ടിക്കാട്ടി. തൃശൂർ ജനനീതി ഡയറക്ടർ ഫാ .ജോർജ് പുലികുത്തിയിൽ, കൽപ്പറ്റ നീതി വേദിയിലെ ഫാ.സ്റ്റീഫൻ ചീക്കപ്പാറ,സംയുക്ത സമരസമിതി ചെയർമാൻ സണ്ണി പൈകട എന്നിവർ പങ്കെടുത്തു .
ഇതേത്തുടർന്ന് പ്രകടമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. 20 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ ഖനനം പാടില്ല എന്ന നിയമം എവിടെയും പാലിച്ചിട്ടില്ല, ശുദ്ധജലസ്രോതസുകളുടെ നാശവും മലിനീകരണവും നടക്കുന്നു.
പ്രദേശങ്ങളിലെ വീടുകൾ തകർച്ച നേരിടുന്നു ,പാറമടകൾ കൂടുതലുള്ളിടത്ത് ഉരുൾപൊട്ടലും ,മണ്ണിടിച്ചിലും വ്യാപകമാകും .അടിയന്തരമായും സർക്കാർ ചെയ്യേണ്ട. കാര്യങ്ങൾ സംഘം നിർദേശിച്ചു. ഖനന നിയമങ്ങൾ ലംഘിച്ചുകൊണ്ട് അനുമതി ലഭിച്ച ക്വാറികളുടെ നടപടിക്രമങ്ങൾ അന്വേഷണ വിധേയമാക്കണം, മലയോര മേഖലയുടെ ശാസ്ത്രീയ ഭൗമ പഠനം നടത്തി ജലസ്രോതസുകളുടെ പഠനം നടത്തുക.
ലാഭക്കൊതി മൂത്ത സ്വകാര്യ വ്യക്തികളാണ് നാശം വിതയ്ക്കുന്നതെന്നും തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ ഇവർ ചൂണ്ടിക്കാട്ടി. തൃശൂർ ജനനീതി ഡയറക്ടർ ഫാ .ജോർജ് പുലികുത്തിയിൽ, കൽപ്പറ്റ നീതി വേദിയിലെ ഫാ.സ്റ്റീഫൻ ചീക്കപ്പാറ,സംയുക്ത സമരസമിതി ചെയർമാൻ സണ്ണി പൈകട എന്നിവർ പങ്കെടുത്തു .