കാഞ്ഞങ്ങാട്: കാസർഗോഡ് താലൂക്കിൽ ബിജെപി ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളിലെ ഭരണം യുഡിഎഫ്-എൽഡിഎഫ് ധാരണയിൽ തകർത്തതോടെ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിലെ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം ഇല്ലാതാകുന്നു.
യുഡിഎഫ്-എൽഡിഎഫ് ധാരണയിൽ ജില്ലയിൽ ഭരണനഷ്ടം സംഭവിച്ച ബിജെപി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു മുൻപ് തന്നെ ഹൊസ്ദുർഗ് താലൂക്കിലെ അവിശുദ്ധ കൂട്ടുകെട്ടിൽ നിന്നും വിട്ടു നിൽക്കാൻ കോൺഗ്രസും ലീഗും തീരുമാനിക്കുകയായിരുന്നു. ഇതിനു ശേഷം കൂട്ടുകെട്ട് ഒഴിവാക്കുമെന്ന് ബിജെപിയും പ്രഖ്യാപിച്ചു.
കാൽ നൂറ്റാണ്ടിലേറെയായി ഹൊസ്ദുർഗ് കൺസ്യൂമർ സ്റ്റോർ, കോട്ടച്ചേരി മാർക്കറ്റിംഗ് സൊസൈറ്റി, ഹൊസ്ദുർഗ് സഹകരണ ബാങ്ക്, താലൂക്ക് ഭവന നിർമാണ സഹകരണ സംഘം എന്നിവയിൽ കോ-ലീ-ബി ഭരണ സമിതിയാണ് ഭരണം കൈയാളുന്നത്. ഈ സംഘങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. പുതിയ നീക്കത്തിൽ യുഡിഎഫ്, ബി ജെപിയെ ഒഴിവാക്കി പാനലുണ്ടാക്കി മത്സരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ സ്ഥാപനങ്ങളിലൊക്കെ ബിജെപി നിർണായകശക്തിയായിട്ടുള്ളതിനാൽ യുഡിഎഫിന് വിജയം നേടാൻ ഏറെ പണിപ്പെടെണ്ടിവരും.
യുഡിഎഫ്-എൽഡിഎഫ് ധാരണയിൽ ജില്ലയിൽ ഭരണനഷ്ടം സംഭവിച്ച ബിജെപി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു മുൻപ് തന്നെ ഹൊസ്ദുർഗ് താലൂക്കിലെ അവിശുദ്ധ കൂട്ടുകെട്ടിൽ നിന്നും വിട്ടു നിൽക്കാൻ കോൺഗ്രസും ലീഗും തീരുമാനിക്കുകയായിരുന്നു. ഇതിനു ശേഷം കൂട്ടുകെട്ട് ഒഴിവാക്കുമെന്ന് ബിജെപിയും പ്രഖ്യാപിച്ചു.
കാൽ നൂറ്റാണ്ടിലേറെയായി ഹൊസ്ദുർഗ് കൺസ്യൂമർ സ്റ്റോർ, കോട്ടച്ചേരി മാർക്കറ്റിംഗ് സൊസൈറ്റി, ഹൊസ്ദുർഗ് സഹകരണ ബാങ്ക്, താലൂക്ക് ഭവന നിർമാണ സഹകരണ സംഘം എന്നിവയിൽ കോ-ലീ-ബി ഭരണ സമിതിയാണ് ഭരണം കൈയാളുന്നത്. ഈ സംഘങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. പുതിയ നീക്കത്തിൽ യുഡിഎഫ്, ബി ജെപിയെ ഒഴിവാക്കി പാനലുണ്ടാക്കി മത്സരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ സ്ഥാപനങ്ങളിലൊക്കെ ബിജെപി നിർണായകശക്തിയായിട്ടുള്ളതിനാൽ യുഡിഎഫിന് വിജയം നേടാൻ ഏറെ പണിപ്പെടെണ്ടിവരും.