+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെൽവയലിൽ കുളം കുഴിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

വലിയപറമ്പ്: തരിശിട്ട നെൽവയലിൽ കുളംകുഴിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇടയിലെക്കാട് വേണുഗോപാല ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തുള്ള സ്വകാര്യ വ്യക്ത
നെൽവയലിൽ കുളം കുഴിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
വലിയപറമ്പ്: തരിശിട്ട നെൽവയലിൽ കുളംകുഴിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇടയിലെക്കാട് വേണുഗോപാല ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തുള്ള സ്വകാര്യ വ്യക്തിയുടെ രണ്ട് ഏക്കർ നെൽപ്പാടമാണ് നശിപ്പിച്ചു കുളമാക്കുന്നത്. 150 മീറ്റർ നീളത്തിലും 35 മീറ്റർ വീതിയിലുമാണ് കുളത്തിന്‍റെ നിർമാണം. പുഴയോരത്തോട് ചേർന്നുള്ള ഈ പ്രദേശത്ത് 10 അടി താഴ്ചയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അനധികൃതനിർമാണം തുടങ്ങിയത്.

ഇതിന്‍റെ പരിസരത്തായി നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. പുതുതായി നിർമിച്ച കുളത്തിൽ ഉപ്പ് വെള്ളം കയറിയതോടെ സമീപത്തെ വീടുകളിൽ കിണറിലെ വെള്ളത്തിന് രുചിമാറ്റം വന്നതായി നാട്ടുകാർ പറയുന്നു. കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണിത്. രണ്ട് ജെസിബികൾ ഉപയോഗിച്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ നിർമാണം നടത്തുന്നത്. നാട്ടുകാർ ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ഇവരിൽ നിന്നും ലഭിച്ചത്. ഇതോടെ വില്ലേജിലും പഞ്ചായത്തിലും നാട്ടുകാർ പരാതി കൊടുത്തിട്ടുണ്ട്. വായനശാലയുടെയും പരിസരത്തെ സന്നദ്ധ സംഘടനകളുടെയും സ്കൂൾ വിദ്യാർഥികളുടെയും നേതൃത്വത്തിൽ നട്ടു പിടിപ്പിച്ച നിരവധിയിനം കണ്ടലുകൾ വളരുന്ന കണ്ടൽ സംരക്ഷണ പ്രദേശം കൂടിയാണിത്.

തീരദേശ കാവുകളിൽ ഏറ്റവും വലിയ കാവ് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. കണ്ടലുകൾ വ്യാപകമായി നശിപ്പിച്ചിട്ടാണ് നിർമാണ പ്രവൃത്തി നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പ്രവൃത്തി നിർത്തിവച്ച് നെൽവയൽ പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഇടയിലെക്കാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി കെ.വി. കുഞ്ഞികൃഷ്ണൻ വില്ലേജ് അധികൃതർക്ക് പരാതി നൽകി.