പുന്നംപറന്പ്: മാലിന്യ നിക്ഷേപകരെ വലയിലാക്കാൻ തെക്കുംകര പഞ്ചായത്ത് രംഗത്ത്. പാതയോരങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധരെ പിടികൂടാൻ നിരീക്ഷണക്യാമറകൾ സ്ഥാപിക്കുന്നു.
തെക്കുംകര പഞ്ചായത്തിൽ മച്ചാട് - താണിക്കുടം റോഡിൽ പുന്നംപറന്പ്- കുണ്ടുക്കാട് അന്പലപ്പാടുള്ള വനം വകുപ്പിന്റെ ഒൗട്ട് പോസ്റ്റു് മുതൽ ഉൗരോക്കാട് വന പ്രദേശം വരെയുള്ള ഭാഗത്താണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്.
വിജനമായ ഈ പ്രദേശത്ത് രാത്രിയുടെ മറവിൽ വിദൂര സ്ഥലങ്ങളിൽ നിന്നു പോലം വാഹനങ്ങളിലും മറ്റുമായി മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്നത്. വനത്തിനുള്ളിലും ,പാതയോരങ്ങളിലും അറവു മാലിന്യങ്ങളും, കക്കൂസ് മാലിന്യങ്ങളും, ഹോട്ടലുകളിലെ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതുമൂലം ജനജീവിതത്തിന് അലോസരമുണ്ടാക്കുന്നു.
ഇത്തരം ഹീനമായ പ്രവർത്തികൾ മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കുന്നു. തുലാവർഷം തീവ്രത പ്രാപിക്കുന്പോൾ സാംക്രമിക രോഗങ്ങളും തലപൊക്കും. പരിസരമാകെ ദുർഗന്ധപൂരിതമാണ്.
ചീഞ്ഞളിഞ്ഞ മാലിന്യങ്ങൾ കൊത്തി കീറി സമീപത്തുള്ള കിണറുകളിൽ നിക്ഷേപിക്കുന്നതുമൂലം കുടിവെള്ളം പോലും മുട്ടിക്കുന്ന അവസ്ഥയാണ്. നാട്ടുക്കാരുടേയും, ഗ്രാമസഭയുടേയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്.
വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇതിനുള്ള ഫണ്ട് ശരിയാക്കുന്നത്. എട്ട് ക്യാമറകളാണ് വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്. പോലീസ്സിന്റെയും, വനം വകുപ്പിന്േറയും സഹായ സഹകരണവും ഉണ്ടാകും.
തെക്കുംകര പഞ്ചായത്തിൽ മച്ചാട് - താണിക്കുടം റോഡിൽ പുന്നംപറന്പ്- കുണ്ടുക്കാട് അന്പലപ്പാടുള്ള വനം വകുപ്പിന്റെ ഒൗട്ട് പോസ്റ്റു് മുതൽ ഉൗരോക്കാട് വന പ്രദേശം വരെയുള്ള ഭാഗത്താണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്.
വിജനമായ ഈ പ്രദേശത്ത് രാത്രിയുടെ മറവിൽ വിദൂര സ്ഥലങ്ങളിൽ നിന്നു പോലം വാഹനങ്ങളിലും മറ്റുമായി മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്നത്. വനത്തിനുള്ളിലും ,പാതയോരങ്ങളിലും അറവു മാലിന്യങ്ങളും, കക്കൂസ് മാലിന്യങ്ങളും, ഹോട്ടലുകളിലെ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതുമൂലം ജനജീവിതത്തിന് അലോസരമുണ്ടാക്കുന്നു.
ഇത്തരം ഹീനമായ പ്രവർത്തികൾ മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കുന്നു. തുലാവർഷം തീവ്രത പ്രാപിക്കുന്പോൾ സാംക്രമിക രോഗങ്ങളും തലപൊക്കും. പരിസരമാകെ ദുർഗന്ധപൂരിതമാണ്.
ചീഞ്ഞളിഞ്ഞ മാലിന്യങ്ങൾ കൊത്തി കീറി സമീപത്തുള്ള കിണറുകളിൽ നിക്ഷേപിക്കുന്നതുമൂലം കുടിവെള്ളം പോലും മുട്ടിക്കുന്ന അവസ്ഥയാണ്. നാട്ടുക്കാരുടേയും, ഗ്രാമസഭയുടേയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്.
വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇതിനുള്ള ഫണ്ട് ശരിയാക്കുന്നത്. എട്ട് ക്യാമറകളാണ് വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്. പോലീസ്സിന്റെയും, വനം വകുപ്പിന്േറയും സഹായ സഹകരണവും ഉണ്ടാകും.