+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാർഷികാഭിവൃദ്ധിക്കായി പോത്തോട്ടം

കരുവന്നൂർ: ഐതിഹ്യങ്ങളിൽ നിറഞ്ഞ് കാർഷികാഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമായി കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ ആചാരപ്പൊലിമയോടെ പേ
കാർഷികാഭിവൃദ്ധിക്കായി പോത്തോട്ടം
കരുവന്നൂർ: ഐതിഹ്യങ്ങളിൽ നിറഞ്ഞ് കാർഷികാഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമായി കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ ആചാരപ്പൊലിമയോടെ പോത്തോട്ടം നടന്നു.

വിവിധ ദേശങ്ങളിൽ നിന്നെത്തിയ പോത്തുകൾ ദേവിക്ക് മുന്നിൽ ആർത്തോട്ടത്തിനുശേഷമാണ് പോത്തോട്ടത്തിൽ പങ്കെടുത്തത്. പോത്തോട്ടക്കല്ലിൽ പഴയകാലത്തിന്‍റെ കാർഷികോത്പന്നത്തിന്‍റെ പ്രതീകമെന്ന നിലയ്ക്ക് നെല്ലിൻകറ്റ കൊണ്ടു വച്ചു. പോത്തുകളുടെ ശക്തി പരീക്ഷിക്കുവാൻ കർഷകനേതാവായി വള്ളുവൻ പോത്തോട്ടക്കല്ലിൽ ഇരുന്നു. ഉരുക്കളെ ഇളനീരും പൂവും നെല്ലും എറിഞ്ഞ് അനുഗ്രഹിച്ചു. തുടർന്ന് തറയ്ക്കു ചുറ്റും പോത്തുകളെ മൂന്നു പ്രദക്ഷിണം ഓടിച്ചുകൊണ്ട ് ഓരോ ദേശക്കാരെയും അനുഗ്രഹിച്ചു.

പങ്കെടുത്ത എല്ലാ ദേശക്കാർക്കും ക്ഷേത്രത്തിൽനിന്ന് പുടവയും പണവും നൽകി. കാട്ടൂർ, കാറളം, പൊഞ്ഞനം, ആറാട്ടുപുഴ, തൊട്ടിപ്പാൾ, പല്ലിശേരി, എട്ടുമുന തുടങ്ങി 26 ദേശങ്ങളിൽ നിന്നുള്ള സംഘങ്ങളാണു പോത്തോട്ടത്തിൽ പങ്കെടുത്തത്.

മുളങ്കുന്നത്തുകാവ്: തിരൂർ വടകുറന്പക്കാവ് ക്ഷേത്ര പ്പറന്പിലെ പോത്തോട്ടമഹോത്സവവും ഭക്തിസാന്ദ്രമായി. കോലഴി, മുളങ്കുന്നത്തുകാവ്, പോട്ടോർ എന്നീ നാലുദേശക്കാരുടെ നേതൃത്വത്തിലാണ് പോത്താട്ടം ഒരുക്കിയത്.

ഇത്തവണ 10 പോത്തുകളാണ് ദേശങ്ങളിൽനിന്നും പൂജിച്ച് പൂമാലയും അരമണിയും കെട്ടി വാദ്യങ്ങളുടെ അകന്പടിയോടെ ദേശങ്ങൾ ചുറ്റി വടകുറന്പക്കാവ് ക്ഷേത്രപ്പറന്പിൽ എത്തിയത്. ചെങ്ങഴിവാലി ക്ഷേത്രത്തിലെ കോമരം ടി.കെ. കുമാരൻ കല്പന നൽകി. പൂ ർവികർ സഥാപിച്ച അവകാശക്കല്ലിനുചുറ്റും പോത്തുകൾ വലംവച്ച് ഓടിയാണു മഹോത്സവത്തിനു സമാപനം കുറിച്ചത്. വാദ്യമേളങ്ങൾ അകന്പടിയായി. സമസ്ത ഗോത്ര നാടൻ കലാ സംരക്ഷണ സംഘമാണ് മുഖ്യപങ്കു വഹിച്ചത്. ടി.എ. ചന്ദ്രൻ, പി.ടി. രാമകൃഷണൻ, ജയൻ കോഞ്ചിറ, എന്നിവർ നേതൃത്വം നല്കി.