നിലന്പൂർ: പഠനത്തോടൊപ്പം എന്തെങ്കിലും ഒരു ജോലി കൂടി കരസ്ഥമാക്കാനുള്ള വിദ്യാഭ്യാസ രീതിയാണ് നടപ്പിൽ വരുത്തേണ്ടതെന്നു ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീൽ.
ഉന്നതവിദ്യാഭ്യാസ വകുപ്പും ന്യൂനപക്ഷക്ഷേമ വകുപ്പും ചേർന്നു സംഘടിപ്പിച്ച ജൻശിക്ഷണ്‍ സൻസ്ഥാൻ അസാപ് കോഴ്സിന്റെയും അമൽ കോളജ് വിവാഹ പൂർവ കൗണ്‍സിലിംഗ് സെന്ററിന്റെയും ഉദ്ഘാടനം നിലന്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോലി സാധ്യതയുള്ള വൈദഗ്ധ്യ കോഴ്സുകളും വിദ്യാഭ്യാസത്തോടൊപ്പം നിർബന്ധമാക്കണം.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിലൊന്ന് ഏതെങ്കിലും ഒരു ജോലി കരസ്ഥമാക്കണം എന്നതുതന്നെയാകണമെന്നു അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യത്തും കോളജ് പഠനം പൂർത്തിയാവുന്നതോടെ ജോലി ലഭിക്കുന്ന വിദ്യാഭ്യാസ സംവിധാനമാണുള്ളത്. എന്നാൽ നമ്മുടെ നാട്ടിൽ ഇപ്പോഴും ഈ സംവിധാനം നിലവിൽ വന്നിട്ടില്ല.
വിദേശ വിദ്യാർഥികൾക്കു നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിന് അവസരമൊരുക്കണം. തൊഴിൽ വൈദഗ്ധ്യം കരസ്ഥമാക്കുന്നതിനു യൂണിവേഴ്സിറ്റി വൈസ്ചാൻസലർമാരുടെ യോഗത്തിൽ അസാപ് കോഴ്സുകൾ ഉൾപ്പെടുത്തുന്നതിനു നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.പി.വി.അബ്ദുൾവഹാബ് എംപി അധ്യക്ഷത വഹിച്ചു.
പി.വി.അൻവർ എംഎൽഎ മുഖ്യാതിഥിയായിരുന്നു. ജഐസ്എസ് ഡയറക്ടർ വി.ഉമ്മർകോയ, കെഎച്ച്ആർഎ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ ഡോ.എ.ബി മൊയ്തീൻകുട്ടി, നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, നഗരസഭാംഗങ്ങളായ എൻ.വേലുക്കുട്ടി, പാലൊളി മെഹബൂബ്, മുജീബ് ദേവശേരി, അമൽ കോളജ് മാനേജർ പി.വി അലി മുബാറക്, അമൽ കോളജ് പ്രിൻസിപ്പൽ പി.എം. അബ്ദുൾസാക്കിർ, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ സുമി തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.പി.ജനീഷ് ബാബുവിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. വിവിധ കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും ജെഎസ്എസ് പുതിയ ഭക്ഷണ വിഭവ നിർമാണ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
ഉന്നതവിദ്യാഭ്യാസ വകുപ്പും ന്യൂനപക്ഷക്ഷേമ വകുപ്പും ചേർന്നു സംഘടിപ്പിച്ച ജൻശിക്ഷണ്‍ സൻസ്ഥാൻ അസാപ് കോഴ്സിന്റെയും അമൽ കോളജ് വിവാഹ പൂർവ കൗണ്‍സിലിംഗ് സെന്ററിന്റെയും ഉദ്ഘാടനം നിലന്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോലി സാധ്യതയുള്ള വൈദഗ്ധ്യ കോഴ്സുകളും വിദ്യാഭ്യാസത്തോടൊപ്പം നിർബന്ധമാക്കണം.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിലൊന്ന് ഏതെങ്കിലും ഒരു ജോലി കരസ്ഥമാക്കണം എന്നതുതന്നെയാകണമെന്നു അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യത്തും കോളജ് പഠനം പൂർത്തിയാവുന്നതോടെ ജോലി ലഭിക്കുന്ന വിദ്യാഭ്യാസ സംവിധാനമാണുള്ളത്. എന്നാൽ നമ്മുടെ നാട്ടിൽ ഇപ്പോഴും ഈ സംവിധാനം നിലവിൽ വന്നിട്ടില്ല.
വിദേശ വിദ്യാർഥികൾക്കു നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിന് അവസരമൊരുക്കണം. തൊഴിൽ വൈദഗ്ധ്യം കരസ്ഥമാക്കുന്നതിനു യൂണിവേഴ്സിറ്റി വൈസ്ചാൻസലർമാരുടെ യോഗത്തിൽ അസാപ് കോഴ്സുകൾ ഉൾപ്പെടുത്തുന്നതിനു നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.പി.വി.അബ്ദുൾവഹാബ് എംപി അധ്യക്ഷത വഹിച്ചു.
പി.വി.അൻവർ എംഎൽഎ മുഖ്യാതിഥിയായിരുന്നു. ജഐസ്എസ് ഡയറക്ടർ വി.ഉമ്മർകോയ, കെഎച്ച്ആർഎ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ ഡോ.എ.ബി മൊയ്തീൻകുട്ടി, നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, നഗരസഭാംഗങ്ങളായ എൻ.വേലുക്കുട്ടി, പാലൊളി മെഹബൂബ്, മുജീബ് ദേവശേരി, അമൽ കോളജ് മാനേജർ പി.വി അലി മുബാറക്, അമൽ കോളജ് പ്രിൻസിപ്പൽ പി.എം. അബ്ദുൾസാക്കിർ, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ സുമി തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.പി.ജനീഷ് ബാബുവിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. വിവിധ കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും ജെഎസ്എസ് പുതിയ ഭക്ഷണ വിഭവ നിർമാണ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.