മൂവാറ്റുപുഴ: നഗരസഭയിലെ സാന്പത്തിക ക്രമകേടുകൾ വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടും പ്രത്യേക യോഗം വിളിച്ചു ബന്ധപെട്ടവർക്കെതിരേ നടപടി എടുക്കാതെ റിപ്പോർട്ട് പൂഴ്ത്തിയതിൽ പ്രതിഷേധം. നാളെ ചേരുന്ന നഗരസഭ കൗണ്‍സിൽ യോഗത്തിൽ പ്രതിഷേധിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
കഴിഞ്ഞ സാന്പതിക വർഷത്തെ ധനകാര്യ പദ്ധതിയുടെ പരിശോധന ഫലമായുള്ള ഓഡിറ്റ് റിപ്പോർട്ടിൽ സാന്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ നഗരസഭ പ്രത്യേക യോഗം വിളിച്ചു വിശദമായി ചർച്ച ചെയ്തു ബന്ധപ്പെട്ടവർക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കേണ്ടതായിരുന്നു.
എന്നാൽ ഇതു സംബന്ധിച്ചു 2017 നവംന്പർ 30 നു ലഭിച്ച ഓഡിറ്റ് റിപ്പോർട്ടിലെ ക്രമകേടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തറിയാതിരിക്കാൻ നഗരസഭ അധികൃതർ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷ കൗണ്‍സിലർമാരുടെ ആരോപണം.
കഴിഞ്ഞ കൗണ്‍സിലിൽ പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൽ സലാം, അംഗങ്ങളായ സി.എം. ഷുക്കൂർ, ജയകൃഷണൻ നായർ, ജയസണ് തോട്ടത്തിൽ, സന്തോഷ് കുമാർ, ജിനു ആന്റണി മടേയ്ക്കൽ, ഷൈല അബ്ദുള്ള, പ്രമീള ഗിരിഷ് കുമാർ, ഷാലിന ബഷീർ, സുമിഷ നൗഷാദ് എന്നിവർ ശക്തമായി പ്രതികരിച്ചതോടെയാണ് ഒരു വർഷത്തിനുശേഷം നാളെ നടക്കുന്ന യോഗത്തിലെ അജണ്ടയിൽ റിപ്പോർട്ട് വയ്ക്കാൻ തീരുമാനമായത്.
കഴിഞ്ഞ സാന്പതിക വർഷത്തെ ധനകാര്യ പദ്ധതിയുടെ പരിശോധന ഫലമായുള്ള ഓഡിറ്റ് റിപ്പോർട്ടിൽ സാന്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ നഗരസഭ പ്രത്യേക യോഗം വിളിച്ചു വിശദമായി ചർച്ച ചെയ്തു ബന്ധപ്പെട്ടവർക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കേണ്ടതായിരുന്നു.
എന്നാൽ ഇതു സംബന്ധിച്ചു 2017 നവംന്പർ 30 നു ലഭിച്ച ഓഡിറ്റ് റിപ്പോർട്ടിലെ ക്രമകേടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തറിയാതിരിക്കാൻ നഗരസഭ അധികൃതർ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷ കൗണ്‍സിലർമാരുടെ ആരോപണം.
കഴിഞ്ഞ കൗണ്‍സിലിൽ പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൽ സലാം, അംഗങ്ങളായ സി.എം. ഷുക്കൂർ, ജയകൃഷണൻ നായർ, ജയസണ് തോട്ടത്തിൽ, സന്തോഷ് കുമാർ, ജിനു ആന്റണി മടേയ്ക്കൽ, ഷൈല അബ്ദുള്ള, പ്രമീള ഗിരിഷ് കുമാർ, ഷാലിന ബഷീർ, സുമിഷ നൗഷാദ് എന്നിവർ ശക്തമായി പ്രതികരിച്ചതോടെയാണ് ഒരു വർഷത്തിനുശേഷം നാളെ നടക്കുന്ന യോഗത്തിലെ അജണ്ടയിൽ റിപ്പോർട്ട് വയ്ക്കാൻ തീരുമാനമായത്.