പെരുമ്പാവൂര്‍: ശബരിപാത യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര് സര്‍ക്കാരിന് അപേക്ഷ നല്കി. 1997-98ല്‍ നിർമാണാനുമതി ലഭിച്ചതും റെയില്‍വേ, റവന്യു ഉദ്യോഗസ്ഥര്‍ സംയുക്ത സര്‍വേ നടത്തി സ്ഥലമെടുപ്പ് വിജ്ഞാപനം നടത്തിയിട്ടുള്ളതുമായ ശബരി റെയില്‍ പദ്ധതി തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണെന്നാണ് ആരോപണം. അങ്കമാലിയില്‍നിന്ന് ആരംഭിച്ച് മറ്റൂരില്‍ അവസാനിക്കുന്ന ഏഴ് കിലോമീറ്റര്‍ റെയില്‍വേ പാതയും കാലടി റെയില്‍വേ സ്റ്റേഷനും പെരിയാര്‍ പാലവും മാത്രമാണ് ഇക്കാലമത്രയായിട്ടും നിർമാണം പൂർത്തിയായത്.
സര്‍വേ നടത്തിയിരുന്ന എറണാകുളം, ഇടുക്കി, കോട്ടയം ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, നഗരസഭാധ്യക്ഷരും സംസ്ഥാന ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ശബരിപാത യാഥാര്‍ഥ്യമാക്കി ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാല, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ നഗരസഭാധ്യക്ഷരും മുട്ടം, പാറത്തോട്, കോടിക്കുളം, വെള്ളിയാമറ്റം, വണ്ണപ്പുറം, ഉടുമ്പന്നൂര്‍, അറക്കുളം, കരികുന്നം, കൊഴുവനാല്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, രാമപുരം എന്നീ പഞ്ചായത്തുകളിലെ ചെയര്മാന്മാരും അപേക്ഷ നല്കിയവരില്പ്പെടും.
ശബരി ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ ഗോപാലന് വെണ്ടുവഴി, ജിജോ പനച്ചനാനി, മുഹമ്മദ് കുഞ്ഞ് കുറുപ്പാലി, ഒക്കല്‍ വിശ്വനാഥന് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംരംഭം ഏകോപിപ്പിച്ച് നടപ്പാക്കിയത്.
സര്‍വേ നടത്തിയിരുന്ന എറണാകുളം, ഇടുക്കി, കോട്ടയം ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, നഗരസഭാധ്യക്ഷരും സംസ്ഥാന ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ശബരിപാത യാഥാര്‍ഥ്യമാക്കി ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാല, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ നഗരസഭാധ്യക്ഷരും മുട്ടം, പാറത്തോട്, കോടിക്കുളം, വെള്ളിയാമറ്റം, വണ്ണപ്പുറം, ഉടുമ്പന്നൂര്‍, അറക്കുളം, കരികുന്നം, കൊഴുവനാല്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, രാമപുരം എന്നീ പഞ്ചായത്തുകളിലെ ചെയര്മാന്മാരും അപേക്ഷ നല്കിയവരില്പ്പെടും.
ശബരി ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ ഗോപാലന് വെണ്ടുവഴി, ജിജോ പനച്ചനാനി, മുഹമ്മദ് കുഞ്ഞ് കുറുപ്പാലി, ഒക്കല്‍ വിശ്വനാഥന് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംരംഭം ഏകോപിപ്പിച്ച് നടപ്പാക്കിയത്.