കിഴക്കമ്പലം: അകാരണമായി പിരിച്ചുവിടലിനു വിധേയനായ ബാങ്ക് ജീവനക്കാരനു നഷ്ടപരിഹാരത്തുകയടക്കം ഒരു കോടിയോളം രൂപ നൽകാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നു പരാതി. കിഴക്കമ്പലം സർവീസ് സഹകരണ ബാങ്കിലെ സെയിൽസ്മാനായിരുന്ന കരിമുകൾ കാണിനാട് മുല്ലയ്ക്കൽ എം.എൻ ചന്ദ്രനാണു പരാതിക്കാരൻ.
ഇരുപതു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മൂന്നു മാസം മുമ്പാണു തനിക്ക് അനുകൂലമായ ഹൈക്കോടതി വിധിയുണ്ടായതെന്നു ചന്ദ്രൻ പറയുന്നു. 1978 കാലഘട്ടത്തിലാണു ബാങ്കിൽ സെയിൽസ്മാനായി നിയമിതനാകുന്നത്. ബാങ്കിലെ ചില അനീതികൾക്കെതിരേ സഹകരണ മന്ത്രിക്കു പരാതി നൽകിയതിനെത്തുടർന്നു ബാങ്ക് ഭരണസമിതി 1998 ൽ ആറു മാസത്തേക്കു സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തെത്തുടർന്ന് ഒരു മാസത്തിനുശേഷം തിരിച്ചെടുത്തു. എന്നാൽ അതേവർഷംതന്നെ ബാങ്ക് അന്വേഷണം പ്രഖ്യാപിച്ചു പിരിച്ചുവിടുകയായിരുന്നെന്നു ചന്ദ്രൻ പറയുന്നു. ബാങ്കിലും സഹകരണ ജോയിന്റ് രജിസ്ട്രാർക്കും നൽകിയ അപ്പീലുകൾ തള്ളിയതിനെത്തുടർന്നു ഹൈക്കോടതിയെ സമീപിച്ചു.
കോടതി നിർദേശപ്രകാരം രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ജീവനക്കാരനു സ്വാഭാവികനീതി നിഷേധിച്ച ബാങ്കിന്റെ നടപടി ഏകപക്ഷീയമാണെന്നു കണ്ടെത്തി പിരിച്ചുവിടൽ റദ്ദാക്കി. ഇതിനെതിരേ ബാങ്ക് ഒന്പതുതവണ റിവ്യൂ പെറ്റീഷനുകൾ നൽകി. ഇതുവഴി എട്ടു ലക്ഷത്തോളം രൂപ കേസ് നടത്തിപ്പിനായി ബാങ്ക് ചെലവഴിച്ചതായി ചന്ദ്രൻ പറയുന്നു.
ഒടുവിൽ കഴിഞ്ഞ ജൂലൈ ആറിനു ഡിവിഷൻ ബഞ്ചാണ് 35 വർഷത്തെ ആനുകൂല്യങ്ങളും 17 വർഷത്തെ മുഴുവൻ ശമ്പളവുമടക്കം നൽകാൻ ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പാക്കുന്നതിനുള്ള യാതൊരു നടപടികളും ബാങ്ക് അധികൃതർ സ്വീകരിക്കുന്നില്ലെന്നാണു ചന്ദ്രന്റെ പരാതി. ഇതിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും ചന്ദ്രൻ പറഞ്ഞു.
ഇരുപതു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മൂന്നു മാസം മുമ്പാണു തനിക്ക് അനുകൂലമായ ഹൈക്കോടതി വിധിയുണ്ടായതെന്നു ചന്ദ്രൻ പറയുന്നു. 1978 കാലഘട്ടത്തിലാണു ബാങ്കിൽ സെയിൽസ്മാനായി നിയമിതനാകുന്നത്. ബാങ്കിലെ ചില അനീതികൾക്കെതിരേ സഹകരണ മന്ത്രിക്കു പരാതി നൽകിയതിനെത്തുടർന്നു ബാങ്ക് ഭരണസമിതി 1998 ൽ ആറു മാസത്തേക്കു സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തെത്തുടർന്ന് ഒരു മാസത്തിനുശേഷം തിരിച്ചെടുത്തു. എന്നാൽ അതേവർഷംതന്നെ ബാങ്ക് അന്വേഷണം പ്രഖ്യാപിച്ചു പിരിച്ചുവിടുകയായിരുന്നെന്നു ചന്ദ്രൻ പറയുന്നു. ബാങ്കിലും സഹകരണ ജോയിന്റ് രജിസ്ട്രാർക്കും നൽകിയ അപ്പീലുകൾ തള്ളിയതിനെത്തുടർന്നു ഹൈക്കോടതിയെ സമീപിച്ചു.
കോടതി നിർദേശപ്രകാരം രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ജീവനക്കാരനു സ്വാഭാവികനീതി നിഷേധിച്ച ബാങ്കിന്റെ നടപടി ഏകപക്ഷീയമാണെന്നു കണ്ടെത്തി പിരിച്ചുവിടൽ റദ്ദാക്കി. ഇതിനെതിരേ ബാങ്ക് ഒന്പതുതവണ റിവ്യൂ പെറ്റീഷനുകൾ നൽകി. ഇതുവഴി എട്ടു ലക്ഷത്തോളം രൂപ കേസ് നടത്തിപ്പിനായി ബാങ്ക് ചെലവഴിച്ചതായി ചന്ദ്രൻ പറയുന്നു.
ഒടുവിൽ കഴിഞ്ഞ ജൂലൈ ആറിനു ഡിവിഷൻ ബഞ്ചാണ് 35 വർഷത്തെ ആനുകൂല്യങ്ങളും 17 വർഷത്തെ മുഴുവൻ ശമ്പളവുമടക്കം നൽകാൻ ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പാക്കുന്നതിനുള്ള യാതൊരു നടപടികളും ബാങ്ക് അധികൃതർ സ്വീകരിക്കുന്നില്ലെന്നാണു ചന്ദ്രന്റെ പരാതി. ഇതിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും ചന്ദ്രൻ പറഞ്ഞു.