കാക്കനാട്: ജില്ലയിൽ പ്രളയത്തിൽ പൂർണമായും വീടു തകർന്നവർക്കുള്ള ധനസഹായവിതരണത്തിനുള്ള നടപടികൾ നാളെ ആരംഭിക്കുമെന്നു ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള അറിയിച്ചു. വാസയോഗ്യമായ പുരയിടമുള്ളതും വീട് പൂർണമായും തകരുകയോ താമസയോഗ്യമല്ലാതാവുകയോ ചെയ്തതുമായ 2524 കുടുബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സഹായമെത്തിക്കുക. പുരയിടവും വീടും പൂർണമായി നഷ്ടമായ 153 കുടുംബങ്ങളുടെ കാര്യം അടുത്തഘട്ടത്തിൽ പരിഗണിക്കും.
ദുരന്തബാധിതർ സ്വന്തമായി വീടു നിർമിക്കും എന്ന വ്യവസ്ഥയോടെ സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുമായി നാലു ലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും അനുവദിക്കുക. ഗ്രാമപഞ്ചായത്തിൽ 2323, നഗരസഭയിൽ 179, കോർപറേഷൻ പരിധിയിൽ 22 എന്നിങ്ങനെയാണു വീടുകൾ പൂർണമായി തകർന്നിട്ടുള്ളത്. ഇവർക്കെല്ലാം പുരയിടമുണ്ട്.
ഏതെങ്കിലും ഏജൻസികളുടെയോ സ്ഥാപനങ്ങളുടെയോ പ്രായോജകരുടെയോ സഹായത്തോടെ വീടുനിർമാണം പൂർത്തിയാക്കുന്നപക്ഷം അവർക്കു ധനസഹായം ലഭിച്ചതായി കണക്കാക്കും. ഇവർക്ക് ഈ ധനസഹായം ലഭിക്കില്ല. സർക്കാർ പ്രഖ്യാപിച്ച നാലു ലക്ഷത്തിലധികം രൂപ നിർമാണത്തിനു ചെലവു വരികയാണെങ്കിൽ അത് ഗുണഭോക്താവ് വഹിക്കണം.
വീടു നിർമിക്കാനുദേശിക്കുന്ന ഭൂമി ഉരുൾപൊട്ടൽ- മലയിടിച്ചിൽ ഭീഷണിയിലുള്ളതോ പ്രളയത്തെത്തുടർന്നു വാസയോഗ്യമല്ലാതായതോ അല്ലെന്ന ജില്ലാ കളക്ടറുടെ സാക്ഷ്യപത്രവും സമർപ്പിക്കണം. ഗുണഭോക്താക്കൾ നിശ്ചിതമാതൃകയിലുള്ള സമ്മതപത്രം പൂരിപ്പിച്ചു നൽകണം. താലൂക്ക്, വില്ലേജ്, സ്ഥലം, ഗുണഭോക്താവിന്റെ പേര് എന്നിവയടങ്ങിയ ലളിതമായ വിവരങ്ങളാണ് സമ്മതപത്രത്തിൽ പൂരിപ്പിക്കാനുള്ളത്. അപേക്ഷ ലഭിക്കുന്ന മുറയ്ക്കു മാനദണ്ഡമനുസരിച്ചാണു ധനസഹായം അനുവദിക്കുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള തുകയുടെ 50 ശതമാനംവീടുനിർമാണത്തിന്റെ 25 ശതമാനം പൂർത്തീകരിക്കുന്പോഴും ശേഷിക്കുന്ന 50 ശതമാനം വീടു നിർമാണത്തിന്റെ 75 ശതമാനം പൂർത്തീകരിച്ചശേഷവും നൽകും. തദ്ദേശസ്വയംഭരണവകുപ്പിന്റെ ഡിജിറ്റൽ വിവരശേഖരണം വഴിയാണ് അർഹരെ കണ്ടെത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിൽ 143, നഗരസഭയിൽ മൂന്ന്, കോർപറേഷൻ പരിധിയിൽ ഏഴ് എന്നിങ്ങനെയാണു പുരയിടവും വീടും നഷ്ടമായവരുടെ കണക്ക്.
ദുരന്തബാധിതർ സ്വന്തമായി വീടു നിർമിക്കും എന്ന വ്യവസ്ഥയോടെ സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുമായി നാലു ലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും അനുവദിക്കുക. ഗ്രാമപഞ്ചായത്തിൽ 2323, നഗരസഭയിൽ 179, കോർപറേഷൻ പരിധിയിൽ 22 എന്നിങ്ങനെയാണു വീടുകൾ പൂർണമായി തകർന്നിട്ടുള്ളത്. ഇവർക്കെല്ലാം പുരയിടമുണ്ട്.
ഏതെങ്കിലും ഏജൻസികളുടെയോ സ്ഥാപനങ്ങളുടെയോ പ്രായോജകരുടെയോ സഹായത്തോടെ വീടുനിർമാണം പൂർത്തിയാക്കുന്നപക്ഷം അവർക്കു ധനസഹായം ലഭിച്ചതായി കണക്കാക്കും. ഇവർക്ക് ഈ ധനസഹായം ലഭിക്കില്ല. സർക്കാർ പ്രഖ്യാപിച്ച നാലു ലക്ഷത്തിലധികം രൂപ നിർമാണത്തിനു ചെലവു വരികയാണെങ്കിൽ അത് ഗുണഭോക്താവ് വഹിക്കണം.
വീടു നിർമിക്കാനുദേശിക്കുന്ന ഭൂമി ഉരുൾപൊട്ടൽ- മലയിടിച്ചിൽ ഭീഷണിയിലുള്ളതോ പ്രളയത്തെത്തുടർന്നു വാസയോഗ്യമല്ലാതായതോ അല്ലെന്ന ജില്ലാ കളക്ടറുടെ സാക്ഷ്യപത്രവും സമർപ്പിക്കണം. ഗുണഭോക്താക്കൾ നിശ്ചിതമാതൃകയിലുള്ള സമ്മതപത്രം പൂരിപ്പിച്ചു നൽകണം. താലൂക്ക്, വില്ലേജ്, സ്ഥലം, ഗുണഭോക്താവിന്റെ പേര് എന്നിവയടങ്ങിയ ലളിതമായ വിവരങ്ങളാണ് സമ്മതപത്രത്തിൽ പൂരിപ്പിക്കാനുള്ളത്. അപേക്ഷ ലഭിക്കുന്ന മുറയ്ക്കു മാനദണ്ഡമനുസരിച്ചാണു ധനസഹായം അനുവദിക്കുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള തുകയുടെ 50 ശതമാനംവീടുനിർമാണത്തിന്റെ 25 ശതമാനം പൂർത്തീകരിക്കുന്പോഴും ശേഷിക്കുന്ന 50 ശതമാനം വീടു നിർമാണത്തിന്റെ 75 ശതമാനം പൂർത്തീകരിച്ചശേഷവും നൽകും. തദ്ദേശസ്വയംഭരണവകുപ്പിന്റെ ഡിജിറ്റൽ വിവരശേഖരണം വഴിയാണ് അർഹരെ കണ്ടെത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിൽ 143, നഗരസഭയിൽ മൂന്ന്, കോർപറേഷൻ പരിധിയിൽ ഏഴ് എന്നിങ്ങനെയാണു പുരയിടവും വീടും നഷ്ടമായവരുടെ കണക്ക്.