കൊച്ചി: നഗരത്തിലെ നടപ്പാതകളും ദിശാബോർഡുകളും മറയുംവിധം സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ മേയർ സൗമിനി ജെയിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. രാഷ്ട്രീയപാർട്ടികളും സ്വകാര്യ സ്ഥാപനങ്ങളം വ്യക്തികളും സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ നീക്കംചെയ്തവയിൽപ്പെടുന്നു. നഗരാസൂത്രണ സമിതി അധ്യക്ഷ ഷൈനി മാത്യുവിനെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു മേയറുടെ നടപടി. തന്റെ അധികാര പരിധിയിൽപ്പെട്ട കാര്യത്തിൽ മേയർ ഏകപക്ഷീയമായി നടപടിയെടുത്തതിൽ ഷൈനി മാത്യു പ്രതിഷേധം അറിയിച്ചു.
നടപ്പാതകളിലും വഴിയരികിലും സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോർഡുകൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ മാധ്യമവാർത്തയായതോടെ വിഷയം നേരത്തെ കൗണ്‍സിൽ യോഗത്തിൽ ചർച്ച ചെയ്തിരുന്നു. മേയറുടെ നിർദേശത്തെത്തുടർന്നു ഫ്ളക്സുകൾ നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നു നഗരാസൂത്രണ സമിതി അധ്യക്ഷ കൗണ്‍സിലിനെ അറിയിക്കുകയും ചെയ്തിരുന്നു.
അതിനിടെയാണു മുൻകൂട്ടിയറിയിക്കാതെ മേയറും മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും ചേർന്നു സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ സഹകരണത്തോടെ ഫ്ളക്സുകൾ നീക്കം ചെയ്തത്. ഇന്നലെ രാവിലെ മാത്രമാണു മേയർ ഇക്കാര്യം തന്നോടു പറഞ്ഞതെന്നും മറ്റൊരു തിരക്കിലായതിനാൽ വരാൻ സാധിക്കില്ലെന്ന് അറിയിച്ചെന്നും ഷൈനി മാത്യു പറഞ്ഞു. തന്റെ അധികാര പരിധിയിൽപ്പെട്ട കാര്യത്തിൽ തന്നോട് അഭിപ്രായം തേടാതെ മേയർ നേരിട്ടു നടത്തിയതു ശരിയായില്ലെന്നും അവർ പറഞ്ഞു.
ഷണ്മുഖം റോഡ്, ബാനർജി റോഡ്, എംജി റോഡ് എന്നിവിടങ്ങളിലെ കാലാവധി കഴിഞ്ഞതും അപകടകരമായതുമായ ഫള്ക്സ് ബോർഡുകളെല്ലാം ഇന്നലെ നീക്കി. നീക്കംചെയ്ത ഫ്ളക്സുകൾ സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ മാണ്ഡ്യയിലുള്ള റീസൈക്ലിംഗ് യൂണിറ്റിലേക്കു കൊണ്ടുപോകും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.ബി. സാബു, പി.എം. ഹാരീസ്, കൗണ്‍സിലർ ഗ്രേസി ബാബു, സെക്രട്ടറി എ.എസ്. അനൂജ എന്നിവരും ഫ്ളക്സുകൾ നീക്കുന്നതിൽ പങ്കാളികളായി.
നടപ്പാതകളിലും വഴിയരികിലും സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോർഡുകൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ മാധ്യമവാർത്തയായതോടെ വിഷയം നേരത്തെ കൗണ്‍സിൽ യോഗത്തിൽ ചർച്ച ചെയ്തിരുന്നു. മേയറുടെ നിർദേശത്തെത്തുടർന്നു ഫ്ളക്സുകൾ നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നു നഗരാസൂത്രണ സമിതി അധ്യക്ഷ കൗണ്‍സിലിനെ അറിയിക്കുകയും ചെയ്തിരുന്നു.
അതിനിടെയാണു മുൻകൂട്ടിയറിയിക്കാതെ മേയറും മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും ചേർന്നു സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ സഹകരണത്തോടെ ഫ്ളക്സുകൾ നീക്കം ചെയ്തത്. ഇന്നലെ രാവിലെ മാത്രമാണു മേയർ ഇക്കാര്യം തന്നോടു പറഞ്ഞതെന്നും മറ്റൊരു തിരക്കിലായതിനാൽ വരാൻ സാധിക്കില്ലെന്ന് അറിയിച്ചെന്നും ഷൈനി മാത്യു പറഞ്ഞു. തന്റെ അധികാര പരിധിയിൽപ്പെട്ട കാര്യത്തിൽ തന്നോട് അഭിപ്രായം തേടാതെ മേയർ നേരിട്ടു നടത്തിയതു ശരിയായില്ലെന്നും അവർ പറഞ്ഞു.
ഷണ്മുഖം റോഡ്, ബാനർജി റോഡ്, എംജി റോഡ് എന്നിവിടങ്ങളിലെ കാലാവധി കഴിഞ്ഞതും അപകടകരമായതുമായ ഫള്ക്സ് ബോർഡുകളെല്ലാം ഇന്നലെ നീക്കി. നീക്കംചെയ്ത ഫ്ളക്സുകൾ സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ മാണ്ഡ്യയിലുള്ള റീസൈക്ലിംഗ് യൂണിറ്റിലേക്കു കൊണ്ടുപോകും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.ബി. സാബു, പി.എം. ഹാരീസ്, കൗണ്‍സിലർ ഗ്രേസി ബാബു, സെക്രട്ടറി എ.എസ്. അനൂജ എന്നിവരും ഫ്ളക്സുകൾ നീക്കുന്നതിൽ പങ്കാളികളായി.