കൊച്ചി: ജില്ലയിലെ പ്രധാന പ്ലൈവുഡ് വ്യവസായ മേഖലയായ പെരുന്പാവൂരിൽ പ്രതിദിനം അറുപത് ലക്ഷം രൂപയുടെ ജിഎസ്ടി തട്ടിപ്പു നടക്കുന്നതായി സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ. വ്യാജ ബില്ലുകൾ ഉണ്ടാക്കി തട്ടിപ്പു നടത്തുന്ന വൻ ലോബികളാണ് ഇതിനു പിന്നിലെന്നും കന്പനി ഉടമകൾപ്പോലും ഇവരുടെ സ്വാധീന വലയിലാണെന്നും പ്രസിഡന്റ് എം.എം. മുജീബ് റഹ്മാൻ പത്രസമ്മേളനത്തിൽ അറിയിച്ചു. തട്ടിപ്പുകൾ കണ്ടെത്തി തടയാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇതുവഴി സർക്കാരിന് വലിയ സാന്പത്തിക നഷ്ടമായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെരുന്പാവൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ തടി വ്യവസായികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനു പിന്നിൽ വ്യാജ ജിഎസ്ടി ബില്ല് സംബന്ധിച്ച തർക്കമായിരുന്നു. അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാജ ബില്ലിനെതിരേ നിലപാട് കടുപ്പിച്ചതോടെ ഒരുവിഭാഗം ആക്രമണം അഴിച്ചുവിടുകയായിരുന്നു. മാർക്കറ്റ് കേന്ദ്രീകരിച്ച് ഇവർ അക്രമം അഴിച്ചുവിട്ടതോടെ പെരുന്പാവൂരിൽ നീണ്ട കാലമായി നിലനിൽക്കുന്ന തടിവ്യവസായം തകരാതിരിക്കാനാണ് മുവാറ്റുപുഴയിലേക്ക് തടി തൂക്കുന്നത് മാറ്റിയത്. പെരുന്പാവൂർ ഡിവൈഎസ്പിയുടെ നിർദേശത്തെത്തുടർന്ന് വെള്ളിയാഴ്ചയോടുകൂടി അസോസിയേഷന്റെ നേതൃത്വത്തിൽ മാർക്കറ്റ് വീണ്ടും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതായും മുജീബ് റഹ്മാൻ പറഞ്ഞു.
പെരുന്പാവൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ തടി വ്യവസായികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനു പിന്നിൽ വ്യാജ ജിഎസ്ടി ബില്ല് സംബന്ധിച്ച തർക്കമായിരുന്നു. അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാജ ബില്ലിനെതിരേ നിലപാട് കടുപ്പിച്ചതോടെ ഒരുവിഭാഗം ആക്രമണം അഴിച്ചുവിടുകയായിരുന്നു. മാർക്കറ്റ് കേന്ദ്രീകരിച്ച് ഇവർ അക്രമം അഴിച്ചുവിട്ടതോടെ പെരുന്പാവൂരിൽ നീണ്ട കാലമായി നിലനിൽക്കുന്ന തടിവ്യവസായം തകരാതിരിക്കാനാണ് മുവാറ്റുപുഴയിലേക്ക് തടി തൂക്കുന്നത് മാറ്റിയത്. പെരുന്പാവൂർ ഡിവൈഎസ്പിയുടെ നിർദേശത്തെത്തുടർന്ന് വെള്ളിയാഴ്ചയോടുകൂടി അസോസിയേഷന്റെ നേതൃത്വത്തിൽ മാർക്കറ്റ് വീണ്ടും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതായും മുജീബ് റഹ്മാൻ പറഞ്ഞു.