വെള്ളരിക്കുണ്ട്: പ്രളയബാധിതരായ 26 കുടുംബങ്ങളുടെ പുനരധിവാസത്തിന് ബെഡൂർ സെന്റ് ജോസഫ് ഇടവകയിൽ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.കേരളം കണ്ട മഹാ പ്രളയത്തിൽ സർവതും നശിച്ച് ഒറ്റപ്പെട്ടു പോയവരും നിർധനരുമായ 26 കുടുംബങ്ങളെയാണ് സ്വന്തമായി അഞ്ചു സെന്റ് വീതം സ്ഥലം നൽകി പുനരധിവസിപ്പിക്കുന്നത്. ഇതു മാതൃകയാക്കി ഇടവകയിൽപ്പെട്ട രണ്ടു വ്യക്തികളും സ്ഥലം നൽകാൻ തയാറായതോടെ കൂടുതൽ പേർക്ക് പുനരധിവാസത്തിന് കളമൊരുങ്ങി.
ഈ സ്ഥലത്തിന്റെ പ്ലോട്ടുകൾ തിരിച്ച് തറ ലെവൽ ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. എട്ടു ലക്ഷത്തോളം രൂപ മുതൽമുടക്ക് വരും. കൂടാതെ കുടിവെള്ളത്തിനാവശ്യമായ കിണർ നിർമാണവും റോഡ് നവീകരണവും ഉടൻ ആരംഭിക്കും. അടുത്ത മാസം സ്ഥലങ്ങളുടെ രജിസ്ട്രേഷൻ നടത്തി ഡിസംബർ 30ന് തലശേരി അതിരൂപത ആർച്ച് ബിഷപ്, ജില്ലാ കളക്ടർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ആധാരം കൈമാറാനാണ് തീരുമാനമെന്ന് വികാരി ഫാ.മാത്യു പയ്യനാട്ട് പറഞ്ഞു.
ഈ സ്ഥലത്തിന്റെ പ്ലോട്ടുകൾ തിരിച്ച് തറ ലെവൽ ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. എട്ടു ലക്ഷത്തോളം രൂപ മുതൽമുടക്ക് വരും. കൂടാതെ കുടിവെള്ളത്തിനാവശ്യമായ കിണർ നിർമാണവും റോഡ് നവീകരണവും ഉടൻ ആരംഭിക്കും. അടുത്ത മാസം സ്ഥലങ്ങളുടെ രജിസ്ട്രേഷൻ നടത്തി ഡിസംബർ 30ന് തലശേരി അതിരൂപത ആർച്ച് ബിഷപ്, ജില്ലാ കളക്ടർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ആധാരം കൈമാറാനാണ് തീരുമാനമെന്ന് വികാരി ഫാ.മാത്യു പയ്യനാട്ട് പറഞ്ഞു.