നന്തിപുലം : കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി പാറക്കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ കണ്ണൂർ സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു.
കണ്ണൂർ തളിപ്പറന്പ് തട്ടിയേരി ഹംസയുടെ മകൻ റിയാസി(30)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഞായറാഴ്ച വൈകീട്ട് ആറിന് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു റിയാസ്. ഗൾഫിൽ നിന്നെത്തിയ സുഹൃത്തിനൊപ്പം ആറ്റപ്പിള്ളിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇയാൾ. അഗ്നിശമന സേനയും പോലിസും ഞായറാഴ്ച തെരച്ചിലിനിറങ്ങിയെങ്കിലും ഒഴുക്കും ഇരുട്ടും തടസമായതോടെ അവസാനിപ്പിക്കുകയായിരുന്നു. തൃശൂരിൽ നിന്ന് എത്തിയ സ്കൂബ ടീമിന്റെ സഹായത്തോടെ ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ കടവിനു സമീപത്ത് നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ പി. മുരളീധരൻ, ആർഎം നിമേഷ്, സ്കൂബ ടീം അംഗങ്ങളായ ജോണ് ബ്രിട്ടോ, മധുപ്രസാദ്, നിധിൻ വിൻസെന്റ്, എം.എസ്. ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കണ്ണൂർ തളിപ്പറന്പ് തട്ടിയേരി ഹംസയുടെ മകൻ റിയാസി(30)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഞായറാഴ്ച വൈകീട്ട് ആറിന് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു റിയാസ്. ഗൾഫിൽ നിന്നെത്തിയ സുഹൃത്തിനൊപ്പം ആറ്റപ്പിള്ളിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇയാൾ. അഗ്നിശമന സേനയും പോലിസും ഞായറാഴ്ച തെരച്ചിലിനിറങ്ങിയെങ്കിലും ഒഴുക്കും ഇരുട്ടും തടസമായതോടെ അവസാനിപ്പിക്കുകയായിരുന്നു. തൃശൂരിൽ നിന്ന് എത്തിയ സ്കൂബ ടീമിന്റെ സഹായത്തോടെ ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ കടവിനു സമീപത്ത് നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ പി. മുരളീധരൻ, ആർഎം നിമേഷ്, സ്കൂബ ടീം അംഗങ്ങളായ ജോണ് ബ്രിട്ടോ, മധുപ്രസാദ്, നിധിൻ വിൻസെന്റ്, എം.എസ്. ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.