കളമശേരി: രണ്ടു വട്ടം സ്ഥാപിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഏലൂർ നഗരസഭയുടെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് പാതാളത്ത് എയ്റോബിക് സംവിധാനത്തോടൊപ്പം തുടങ്ങുന്നു. ഇതിനായി വാങ്ങിയ ഉപകരണങ്ങൾ ഏലൂർ കൃഷിഭവൻ ഓഫീസ് അങ്കണത്തിൽ സൂക്ഷിച്ചിക്കുകയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ യൂണിറ്റ് ആരംഭിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഏലൂർ നഗരസഭാ കൗൺസിൽ യോഗം അനുമതി നൽകി.
9 ,82,943 രൂപ ചെലവഴിച്ചാണ് ഷ്രെഡിംഗ് യൂണിറ്റ് ഉപകരണങ്ങൾ ക്ലീൻ കേരള കമ്പനിയിൽ നിന്ന് ഏലൂർ നഗരസഭ വാങ്ങിയത്. 7,97,280 രൂപയാണ് യൂണിറ്റ് സ്ഥാപിക്കാനായി കരാർ നൽകിയിരിക്കുന്നത്. പദ്ധതിയ്ക്ക് വേണ്ടി ആകെ 18 ലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത്.
നഗരസഭയിലുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം പൊടികളാക്കി മാറ്റിയശേഷം വീണ്ടും ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളാക്കി മാറ്റു കയാണ് യൂണിറ്റിൽ ചെയ്യുന്നത്. യാതൊരു വിധ പരിസ്ഥിതി പ്രശ്നമില്ലാതിരുന്നിട്ടും ഈ യൂണിറ്റ് ആരംഭിക്കാൻ ശ്രമിച്ചപ്പോൾ പ്രദേശവാസികൾ ശക്തമായി എതിർത്തു. കെട്ടിടനിർമാണത്തിനായി തറക്കല്ലിട്ടപ്പോൾ സ്ത്രീകളുടെ നേതൃത്വത്തിലാണ് തടഞ്ഞത്.
ഡിവിഷനിലെ ജനങ്ങളെ മുൻകൂട്ടി അറിയിക്കാതെ തറക്കല്ലിട്ടതാണ് എതിർപ്പിന് കാരണമായത്. കഴിഞ്ഞ നവംബർ ഒന്നിന് ഏലൂർ നഗരസഭ ആയുർവേദ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങാണ് ജനങ്ങളുടെ എതിർപ്പിന് കാരണമായത്. സംഘർഷത്തിന് അയവില്ലാതെ വന്നപ്പോൾ പോലീസ് ഇടപെട്ട് സമരക്കാരെ വാഹനങ്ങളിൽ അറസ്റ്റ് ചെയ്താണ് നീക്കിയത്.
പിന്നീട് മഞ്ഞുമ്മലിലും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പാതാളത്ത് പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന്റെ നവീകരണം കഴിഞ്ഞാൽ ഉടനെ ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിക്കാനാണ് തീരുമാനം. ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര പദ്ധതിയാണ് ഏലൂരിൽ നടപ്പിലാക്കുന്നത്. മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയുടെ സാങ്കേതിക പ്രവർത്തനങ്ങളുടെ ചുമതല ശുചിത്വമിഷനാണ്.
9 ,82,943 രൂപ ചെലവഴിച്ചാണ് ഷ്രെഡിംഗ് യൂണിറ്റ് ഉപകരണങ്ങൾ ക്ലീൻ കേരള കമ്പനിയിൽ നിന്ന് ഏലൂർ നഗരസഭ വാങ്ങിയത്. 7,97,280 രൂപയാണ് യൂണിറ്റ് സ്ഥാപിക്കാനായി കരാർ നൽകിയിരിക്കുന്നത്. പദ്ധതിയ്ക്ക് വേണ്ടി ആകെ 18 ലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത്.
നഗരസഭയിലുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം പൊടികളാക്കി മാറ്റിയശേഷം വീണ്ടും ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളാക്കി മാറ്റു കയാണ് യൂണിറ്റിൽ ചെയ്യുന്നത്. യാതൊരു വിധ പരിസ്ഥിതി പ്രശ്നമില്ലാതിരുന്നിട്ടും ഈ യൂണിറ്റ് ആരംഭിക്കാൻ ശ്രമിച്ചപ്പോൾ പ്രദേശവാസികൾ ശക്തമായി എതിർത്തു. കെട്ടിടനിർമാണത്തിനായി തറക്കല്ലിട്ടപ്പോൾ സ്ത്രീകളുടെ നേതൃത്വത്തിലാണ് തടഞ്ഞത്.
ഡിവിഷനിലെ ജനങ്ങളെ മുൻകൂട്ടി അറിയിക്കാതെ തറക്കല്ലിട്ടതാണ് എതിർപ്പിന് കാരണമായത്. കഴിഞ്ഞ നവംബർ ഒന്നിന് ഏലൂർ നഗരസഭ ആയുർവേദ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങാണ് ജനങ്ങളുടെ എതിർപ്പിന് കാരണമായത്. സംഘർഷത്തിന് അയവില്ലാതെ വന്നപ്പോൾ പോലീസ് ഇടപെട്ട് സമരക്കാരെ വാഹനങ്ങളിൽ അറസ്റ്റ് ചെയ്താണ് നീക്കിയത്.
പിന്നീട് മഞ്ഞുമ്മലിലും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പാതാളത്ത് പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിന്റെ നവീകരണം കഴിഞ്ഞാൽ ഉടനെ ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിക്കാനാണ് തീരുമാനം. ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര പദ്ധതിയാണ് ഏലൂരിൽ നടപ്പിലാക്കുന്നത്. മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയുടെ സാങ്കേതിക പ്രവർത്തനങ്ങളുടെ ചുമതല ശുചിത്വമിഷനാണ്.