കാസര്‍ഗോഡ്: തീവണ്ടി യാത്രക്കാരനായ യുവാവിനെ മയക്ക് ബിസ്കറ്റ് നല്കി മയക്കിക്കിടത്തിയ ശേഷം സ്വര്‍ണമോതിരവും പണവും കവര്‍ന്നതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശി അരുണ്‍ (25) ആണ് കവര്‍ച്ചക്ക് ഇരയായത്. ഒന്നരപവന്റെ മോതിരം, വാച്ച്, രണ്ടായിരം രൂപയും എടിഎം കാര്‍ഡും അടങ്ങിയ പേഴ്സ് എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് അരുണിന്റെ പരാതിയില്‍ പറയുന്നു. അരുണിനെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് അരുൺ പറയുന്നതിങ്ങനെ ""19ന് ജോലി തേടി മുംബൈയിലേക്ക് പോയതായിരുന്നു താൻ. ജോലി ശരിയാകാത്തതിനാൽ നാട്ടിലേക്ക് തിരികെ വരാനായി ഞായറാഴ്ച രാവിലെ മുംബൈയില്‍ നിന്ന് ഹാപ്പ എക്സ്പ്രസിൽ കയറി. ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു യാത്ര.
തീവണ്ടി ഗോവക്കെത്തുന്നതിന് മുമ്പായി ഹിന്ദി സംസാരിക്കുന്ന ഒരാളെ പരിചയപ്പെട്ടു. ഇയാള്‍ നല്കിയ ബിസ്കറ്റ് കഴിച്ച ശേഷം ബോധം നഷ്ടപ്പെടുകയായിരുന്നു. കാസര്ഗോട്ടെത്തിയപ്പോഴാണ് ബോധം വന്നത്.'' തുടര്‍ന്ന് ആര്‍പിഎഫിന് പരാതി നല്കി.
സംഭവത്തെക്കുറിച്ച് അരുൺ പറയുന്നതിങ്ങനെ ""19ന് ജോലി തേടി മുംബൈയിലേക്ക് പോയതായിരുന്നു താൻ. ജോലി ശരിയാകാത്തതിനാൽ നാട്ടിലേക്ക് തിരികെ വരാനായി ഞായറാഴ്ച രാവിലെ മുംബൈയില്‍ നിന്ന് ഹാപ്പ എക്സ്പ്രസിൽ കയറി. ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു യാത്ര.
തീവണ്ടി ഗോവക്കെത്തുന്നതിന് മുമ്പായി ഹിന്ദി സംസാരിക്കുന്ന ഒരാളെ പരിചയപ്പെട്ടു. ഇയാള്‍ നല്കിയ ബിസ്കറ്റ് കഴിച്ച ശേഷം ബോധം നഷ്ടപ്പെടുകയായിരുന്നു. കാസര്ഗോട്ടെത്തിയപ്പോഴാണ് ബോധം വന്നത്.'' തുടര്‍ന്ന് ആര്‍പിഎഫിന് പരാതി നല്കി.