"കണ്ണ് നിറഞ്ഞാലും കാലില്‍ പിടിച്ച് കരഞ്ഞാലും നന്ദി എനിക്ക് തീരില്ല'

06:06 PM Sep 13, 2021 | Deepika.com

നടനായും തിരക്കഥാകൃത്തായുമൊക്കെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ബിബിന്‍ ജോര്‍ജ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി ബിബിന്‍ തുടങ്ങിയത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ആണ് ബിബിന്‍ തിരക്കഥ എഴുതാറുളളത്.

ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയിലാണ് ബിബിന്‍ ജോര്‍ജ് ആദ്യമായി നായകനായത്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച താരമാണ് ബിബിന്‍ ജോര്‍ജ്. മമ്മൂട്ടിക്കൊപ്പം ഷൈലോക്ക് എന്ന ചിത്രത്തിലാണ് നടന്‍ പ്രധാന വേഷത്തില്‍ എത്തിയത്.

അതേസമയം മെഗാസ്റ്റാറിനെ കുറിച്ച് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബിബിന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. മമ്മൂട്ടിയെക്കുറിച്ച് ഇമോഷണലായാണ് ബിബിന്‍ സംസാരിച്ചത്.

മമ്മൂക്കയുടെ എഴുപതാം പിറന്നാളിന് താന്‍ പോസ്റ്റോ, സ്റ്റാറ്റസോ ഇട്ടിരുന്നില്ലെന്ന് നടന്‍ പറയുന്നു. "ഞാന്‍ അദ്ദേഹത്തിന് ഒരു പേഴ്‌സണല്‍ മെസേജ് അയക്കുകയാണ് ചെയ്തത്. മമ്മൂക്കയോട് ഞാന്‍ എത്ര നന്ദി പറഞ്ഞാലും, കണ്ണ് നിറഞ്ഞാലും, കാലില്‍ പിടിച്ച് കരഞ്ഞാലും നന്ദി എനിക്ക് തീരത്തില്ല.

ഇപ്പോ മമ്മൂക്ക വിചാരിക്കുന്നുണ്ടാവും അവന് ഞാന്‍ ഒന്നും ചെയ്തിട്ടില്ലല്ലോ, അവന് എനിക്ക് എന്തിനാവും നന്ദി പറയുന്നത് എന്ന്. എന്നോട് സിനിമാ ഫീല്‍ഡില്‍ നിന്ന് എന്‍റെ കാലിന്‍റെ കാര്യത്തെ പറ്റി ചോദിച്ച ഒരേയൊരാള്‍ മമ്മൂക്കയാണ്.

ഷൈലോക്ക് സിനിമയുടെ സെറ്റില്‍ വെച്ചാണ് മമ്മൂക്ക എന്നോട് ഇക്കാര്യം ചോദിച്ചത്. ബിബിനെ, നിനക്ക് ഈ കാല് ശരിയാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ. ഇല്ലെങ്കില്‍ നിനക്ക് ശരിയാക്കികൂടെ, ശരിയാക്കിയാല്‍ ഇനിയും നിനക്ക് ഒരുപാട് സിനിമകളില്‍ അഭിനയിക്കാമല്ലോ എന്ന്.

മമ്മൂക്കയുടെ സൗന്ദര്യരഹസ്യത്തെ കുറിച്ച് എപ്പോഴും പലരും ചോദിക്കാറുണ്ട്. എന്നാല്‍ രഹസ്യം ഇത്രയേയുളളൂ അദ്ദേഹത്തിന്‍റെ ഹൃദയം അത്ര നല്ലതാണ്. ഇത് പറയുമ്പോ എനിക്ക് തൊണ്ട ഇടറുന്നുണ്ട്. എന്നാല്‍ മറ്റുളളവര്‍ക്ക് ഇത് എത്ര മാത്രം മനസിലാവുമെന്ന് അറിയില്ല. ഇതുവരെ അങ്ങനെയൊരു ചോദ്യം ഈ ഫീല്‍ഡില്‍ നിന്നും ഉണ്ടായിട്ടില്ല.

മമ്മൂക്ക നിങ്ങള് പടച്ചോന്‍റെ മനസുളള ആളാണ്, ഹാപ്പി ബെര്‍ത്ത്‌ഡേ മമ്മൂക്ക എന്ന് അന്ന് അയച്ചു'- അഭിമുഖത്തില്‍ ബിബിന്‍ ജോര്‍ജ് പറഞ്ഞു.