നെടുങ്കണ്ടം: പുഷ്പകണ്ടത്തിനുസമീപം ഹൈദർമെട്ടിൽ അനധികൃത ഓഫ് റോഡ് സവാരിക്കിടെ ജീപ്പ് അപകടത്തിൽപ്പെട്ട് എട്ടുപേർക്ക് പരിക്കേറ്റു. മലപ്പുറം നിലന്പൂർ ഫാത്തിമ കോളജിലെ വിദ്യാർഥികളാണിവർ.
ഇന്നലെ വൈകുന്നേരം അഞ്ചിനാണ് അപകടം. കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് പിന്നിലേയ്ക്കുരുണ്ട് ഒരു സൈഡിലേക്കു മറിയുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. മുർഷിദ് (23), അനിറ്റ (20), ഷാഹിദ (19), ഷഹ്ന (20), അജിത (20), നാജിയ (20), മാരിയത്ത് (20), ഹരിത (20) എന്നിവർക്കാണ് പരിക്കേറ്റത്. മുർഷിദിന്റെ ഇടതുകൈയ്ക്ക് പൊട്ടലുണ്ട്.
വിദ്യാർഥികളുടെ മുഖത്തും കഴുത്തിനും സാരമായി പരുക്കേറ്റതായി ഡോക്ടർമാർ പറഞ്ഞു. പരിക്കുകൾ ഗുരുതരമല്ല. തൂക്കുപാലത്തെ സ്വാകര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം വിദ്യാർഥികൾ മടങ്ങി. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് നെടുങ്കണ്ടം പോലിസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചിനാണ് അപകടം. കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് പിന്നിലേയ്ക്കുരുണ്ട് ഒരു സൈഡിലേക്കു മറിയുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. മുർഷിദ് (23), അനിറ്റ (20), ഷാഹിദ (19), ഷഹ്ന (20), അജിത (20), നാജിയ (20), മാരിയത്ത് (20), ഹരിത (20) എന്നിവർക്കാണ് പരിക്കേറ്റത്. മുർഷിദിന്റെ ഇടതുകൈയ്ക്ക് പൊട്ടലുണ്ട്.
വിദ്യാർഥികളുടെ മുഖത്തും കഴുത്തിനും സാരമായി പരുക്കേറ്റതായി ഡോക്ടർമാർ പറഞ്ഞു. പരിക്കുകൾ ഗുരുതരമല്ല. തൂക്കുപാലത്തെ സ്വാകര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം വിദ്യാർഥികൾ മടങ്ങി. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് നെടുങ്കണ്ടം പോലിസ് അറിയിച്ചു.