മഞ്ഞപ്ര: മഞ്ഞപ്ര കുടുബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തോടെ ചേർന്ന് നിൽക്കുന്ന മരങ്ങൾ രോഗികൾക്ക് ഭീഷണിയാകുന്നതായി ആക്ഷേപം. ആശുപത്രി വളപ്പിലെ മാവുകളാണ് അപകടഭീഷണിയായി നിൽക്കുന്നത്. നൂറുകണക്കിനാളുകളാണ് ദിവസേന ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്.
കഴിഞ്ഞ ദിവസം ഇവിടെ ചികിത്സ തേടിവന്ന വീട്ടമ്മയുടെ തലയിൽ മരത്തിന്റെ കന്പ് ഒടിഞ്ഞ് വീണ് സാരമായി പരുക്കേറ്റിരുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന മകൾക്കും പരിക്കേറ്റിരുന്നു. കൂടാതെ മാവിൽ നിന്നും പുഴുക്കൾ താഴെ നിൽക്കുന്നവരുടെ ശരീരത്തിൽ വീഴുന്നതും പതിവാണ്. മരത്തിന്റെ ഇലകളും ഉണങ്ങി നിൽക്കുന്ന ചെറുകന്പുകളും കെട്ടിടത്തിലും മേഞ്ഞിരിക്കുന്ന ഷീറ്റിലും വീണ് കേടുപാടുകൾ സംഭവിക്കാറുണ്ട്.
കെട്ടിടത്തിനും ഇവിടെയെത്തുന്ന രോഗികൾക്കും അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് കഴിഞ്ഞ ദിവസം കൂടിയ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഇവിടെ ചികിത്സ തേടിവന്ന വീട്ടമ്മയുടെ തലയിൽ മരത്തിന്റെ കന്പ് ഒടിഞ്ഞ് വീണ് സാരമായി പരുക്കേറ്റിരുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന മകൾക്കും പരിക്കേറ്റിരുന്നു. കൂടാതെ മാവിൽ നിന്നും പുഴുക്കൾ താഴെ നിൽക്കുന്നവരുടെ ശരീരത്തിൽ വീഴുന്നതും പതിവാണ്. മരത്തിന്റെ ഇലകളും ഉണങ്ങി നിൽക്കുന്ന ചെറുകന്പുകളും കെട്ടിടത്തിലും മേഞ്ഞിരിക്കുന്ന ഷീറ്റിലും വീണ് കേടുപാടുകൾ സംഭവിക്കാറുണ്ട്.
കെട്ടിടത്തിനും ഇവിടെയെത്തുന്ന രോഗികൾക്കും അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് കഴിഞ്ഞ ദിവസം കൂടിയ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.