മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളാണ് ചൊവ്വാഴ്ച. ഈയവസരത്തിൽ താരത്തിനൊപ്പമുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് നടൻ സുധീർ കരമന. വര്‍ഷങ്ങളായുളള ബന്ധമാണ് മമ്മൂട്ടിയുമായി തനിക്കും കുടുംബത്തിനുമുളളതെന്ന് സുധീർ പറഞ്ഞു.
തന്റെ അച്ഛനാണ് ഈ സുഹൃദ്ബന്ധത്തിനു കാരണമെന്നും അച്ഛനോടൊപ്പം മമ്മൂട്ടി സിനിമകളുടെ ലൊക്കേഷനില്‍ സ്ഥിരമായി പോകാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് മമ്മൂട്ടി. മമ്മൂട്ടി ഡയലോഗുകള്‍ പഠിക്കുന്ന രീതി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏതു കഥാപാത്രവും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന ആര്‍ജവം എല്ലാവരും മാതൃകയാക്കേണ്ട കാര്യമാണെന്നും സുധീർ പറഞ്ഞു.
"സുധീറിന്റെ കണ്ണുകളും മോഡുലേഷനും അജയ് ദേവ്ഗണിനേപ്പോലെയിരിക്കുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞിട്ടുളളത്. ഒരു അവാര്‍ഡ് കിട്ടിയ പോലെയായിരുന്നു ആ പ്രശംസ. കരമന ദേവ്ഗണ് എന്ന കാപ്ഷനില്‍ പല മാഗസിനുകളും എന്നേപ്പറ്റി എഴുതിയിരുന്നു."- സുധീർ കരമന പറയുന്നു.
"എന്നെ കരമന ദേവ്ഗൺ ആക്കിയത് മമ്മൂക്ക'
06:25 PM Sep 06, 2021 | Deepika.com