വിവാഹമോചനമോ? മറുപടിക്കുറിപ്പുമായി സാമന്ത

07:16 PM Sep 04, 2021 | Deepika.com

ഏതാനും നാളുകളായി തെന്നിന്ത്യൻ സിനിമാ കോളങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ച നടി സാമന്തയെക്കുറിച്ചാണ്. നടി വിവാഹമോചനത്തിനായി തയാറെടുക്കുന്നു എന്നുള്ള വർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇൻസ്റ്റഗ്രാമിൽ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. സാമന്ത എന്ന പേരിനൊപ്പമുണ്ടായിരുന്ന അക്കിനേനി എന്നുള്ള ഭർത്താവിന്‍റെ കുടുംബ പേരാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴിവാക്കിയത്. എസ്. എന്നാണ് ഇപ്പോഴത്തെ പേര്.

പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി ആരാധകരും മാധ്യമങ്ങളും രംഗത്ത് എത്തിയിരുന്നു. എന്നാൽ പ്രതികരിക്കാൻ നടി തയാറായിരുന്നില്ല. ഇതോടെ വിവാഹമോചന വാർത്ത പ്രചരിക്കുകയായിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാമന്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. വിഷയത്തിൽ മാധ്യമങ്ങളെ പ്രതികൂട്ടിൽ നിർത്തുകയാണ് താരം. ഇപ്പോൾ പ്രചരിക്കുന്ന നടിയുടെ സ്റ്റോറി വ്യക്തമാക്കുന്നത് താരങ്ങൾ വേർപിരിയുന്നില്ല എന്നതാണ്. ഇത് നാഗചൈതന്യ- സാമന്ത ആരാധകർക്ക് ആശ്വാസമായിട്ടുണ്ട്.

ആദ്യമൊക്കെ വാർത്തയോടു മുഖം തിരിച്ച താരം മാസങ്ങൾക്ക് ശേഷമാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. നടനുമായുള്ള ചിത്രങ്ങളൊന്നും ഫേസ്ബുക്കിൽ നിന്ന് ഒഴിവാക്കിയിട്ടില്ലായിരുന്നു. കൂടാതെ ഫേസ്ബുക്കിൽ സാമന്ത അക്കിനേനി എന്ന് തന്നെയാണ്.

ഒരു ട്രോൾ പങ്കുവെച്ച് കൊണ്ടാണ് നടി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത് . ശാന്താമായി നിൽക്കുന്ന പെൺനായയുടെയും ആൺ നായയുടെയും ചിത്രവും കടിച്ച് കീറാൻ നിൽക്കുന്ന മറ്റൊരു ഒരു നായയുടെയും ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. റിയാലിറ്റി എന്ന് കുറിച്ച് കൊണ്ടാണ് ട്രോൾ പങ്കുവച്ചിരിക്കുന്നത്. ഇതോടെ ഗോസിപ്പ് വർത്തകൾക്ക് അവസാനമായിരിക്കുകയാണ്. ഇതിനുമപ്പുറം ഒരു വിശദീകരണത്തിന്‍റെ ആവശ്യമില്ലെന്നാണ് സോഷ്യൽ മീഡിയയും ആരാധകരും പറയുന്നത്.

ഭർത്താവ് നാഗചൈതന്യയുമായി നടിക്ക് ഒരു പ്രശ്നവുമില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. കൂടാതെ ദിവസങ്ങൾക്ക് മുന്പ് ഒരഭിമുഖത്തിലും വിവാദങ്ങളെ ക്കുറിച്ച് ചോദിച്ചിരുന്നു.ഗോസിപ്പുകളോട് എനിക്ക് തോന്നുമ്പോള്‍ മാത്രമേ പ്രതികരിക്കൂ എന്നായിരുന്നു അന്നു നടിയുടെ മറുപടി. അതേസമയം നടൻ നാഗചൈതന്യയേയും മധ്യമങ്ങൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ പ്രതികരിക്കാൻ നടനും തയാറായിരുന്നില്ല.