മുംബൈയിലെ വസതിയിലേക്കു തെളിവെടുപ്പിനായി കൊണ്ടുവന്ന ഭർത്താവ് രാജ് കുന്ദ്രയോടു നടി ശിൽപ ഷെട്ടി പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ട്. നമുക്ക് എല്ലാം ഉണ്ട്. കുടുംബത്തിന്റെ സൽപ്പേര് ഇല്ലാതായി. നിരവധി പ്രോജക്ടുകൾ ഉപേക്ഷിക്കേണ്ടിവന്നെന്നുകുന്ദ്രയോടു പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് വ്യവസായിയും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതത്. മുംബൈയിലെ നീലച്ചിത്ര നിര്‍മാണകേസില്‍ മോഡലുകളെയും സിനിമാമോഹികളെയും എത്തിച്ചിരുന്നത് സിനിമയും വെബ്സീരീസും കാട്ടിയായിരുന്നു. സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു മോഡലുകളെയും മറ്റും നീലച്ചിത്ര മേഖലയിലേക്ക് നയിച്ചിരുന്നത്.
മുംബൈയിലെ വാടകവീടുകളിലും ഹോട്ടല്‍ മുറികളിലും ഇത് ഷൂട്ട് ചെയ്ത ശേഷം വീ ട്രാന്‍സ്ഫറിലൂടെ യുകെയിലേക്ക് കൈമാറും. അത് പിന്നീട് പെയ്ഡ് മൊബൈല്‍ ആപ്പ് വഴി ഫോണിലേക്ക് എത്തിക്കുന്നതായിരുന്നു രീതി. ഓഡിഷനുകള്‍ക്കായി വിളിച്ചുവരുത്തി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് നടിമാരോടു പറയും. അതിന് ശേഷം ഇത്തരം സീനുകളില്‍ അഭിനയിക്കാന്‍ ആവശ്യപ്പെടും. ആദ്യം അര്ധനഗ്നതയ്ക്കും പിന്നീട് പൂര്‍ണ നഗ്നതയ്ക്കും നിര്‍ബന്ധിക്കും.
രാജ് കുന്ദ്രയുമായി ശില്പ ഷെട്ടിയുടെ വീട്ടിൽ എത്തിയ പോലീസ് ഇരുവരെയും ഒരുമിച്ചിരുത്തി ശില്പയെ ചോദ്യം ചെയ്തെങ്കിലും ഭർത്താവിന്റെ ഈ ബിസിനസിനെക്കുറിച്ച് അറിയില്ലെന്നാണ് മൊഴി നൽകിയത്.
കുടുംബത്തിന്റെ സൽപ്പേര് ഇല്ലാതായി; പൊട്ടിത്തെറിച്ച് ശിൽപ ഷെട്ടി
05:13 PM Jul 27, 2021 | Deepika.com