ചരിത്രത്തെയും ഇതിഹാസ നായകനെയും ആസ്പദമാക്കി ഹിന്ദിയില്‍ നിര്‍മിച്ച സിനിമയാണ് മംഗൾ പാണ്ഡെ- ദി റൈസിംഗ്. ആമിര്‍ ഖാന് നായകനായെത്തിയ ചിത്രം കേതന് മെഹ്തയാണ് സംവിധാനം ചെയ്തത്. റാണി മുഖര്‍ജി, അമീഷ പട്ടേല്‍ എന്നിവരായിരുന്നു നായികമാര്‍.
അമീഷ ചെയ്ത വേഷത്തിലേക്ക് ഐശ്വര്യ റായിയെ ആയിരുന്നു ആദ്യം പരിഗണിച്ചത്. പിന്നീട് ഐശ്വര്യ പിന്മാറുകയായിരുന്നു. പിന്മാറ്റത്തെക്കുറിച്ച് ഐശ്വര്യ തന്നെ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.
"രസകരമായ കാര്യം റിപ്ലേസ് ചെയ്തു എന്നുള്ള കാര്യം കൊത്തി വച്ചത് പോലെ എല്ലാവരും ഓര്‍ത്തിരിക്കുന്നു എന്നതാണ്. എന്നാല്‍ അവിടെ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു എന്നതാണ് വസ്തുത. ആ സാഹചര്യം മുതല്‍ ഇന്ന് വരെ ആ നിര്‍മാതാവിന് ഞാന്‍ ഉത്തരം നല്‍കിയിരുന്നു.
സത്യത്തില്‍ എന്നോട് ക്ഷമ ചോദിച്ചു. മാധ്യമങ്ങളില്‍ അദ്ദേഹം എന്നെ കുറിച്ച് സംസാരിച്ച കാരണങ്ങള്‍ കൊണ്ടാണ് പുറത്ത് പോയത്. കാരണം അദ്ദേഹം നേരിട്ട മറ്റ് സമ്മര്‍ദങ്ങളും ഉണ്ടായിരുന്നു. അദ്ദേഹവും എന്റെ ഏജന്റുമാരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. എല്ലാം മുഹുര്ത്തത്തിന് മുന്‍പ് തന്നെ അവസാനിച്ചു. അതെല്ലാം തികച്ചും വേറിട്ടൊരു സാഹചര്യമായിരുന്നു. നിര്‍മാതാവ് എന്നോട് ക്ഷമയും ചോദിച്ചിട്ടുണ്ട്'- ഐശ്വര്യ റായ് പറഞ്ഞു.
ഐശ്വര്യ റായി അഭിനയിക്കാന്‍ വേണ്ടി ഒപ്പിട്ട വേഷത്തിലായിരുന്നു പിന്നീട് അമീഷ പട്ടേല്‍ അഭിനയിച്ചത്. ഈ വേഷം ലഭിച്ചതിനെക്കുറിച്ച് മുന്‍പ് അമീഷയും തുറന്ന് സംസാരിച്ചിരുന്നു.
"ഞാന്‍ വളരെ സന്തോഷവതിയാണ്. സാമര്‍ഥ്യത്തിലൂടെ എനിക്ക് ഇത്തരമൊരു വേഷം കിട്ടിയില്ല. എന്റെ വിശ്വാസ്യതയുടെ അടിസ്ഥാനത്തിലാണ് ഇതെനിക്ക് ലഭിച്ചത്. അവര്‍ക്ക് നിഷ്കളങ്കമായ, മേക്കപ്പ് ഇല്ലാത്തൊരു രൂപമായിരുന്നു വേണ്ടത്. അതുകൊണ്ടാണ് എന്നെ സമീപിച്ചത്. അതില്‍ ഞാന്‍ ഒരു ഗെയിമും കളിച്ചിട്ടില്ല. ഇത്രയും മഹത്വമുള്ള ഒരു സിനിമയ്ക്കായി എന്നെ സമീപിച്ചതില്‍ വലിയ അഭിമാനമുണ്ട്'- അമീഷ അന്നു പറഞ്ഞു.
ഐശ്വര്യയ്ക്ക് പകരക്കാരിയായി എത്തിയ അമീഷ പട്ടേല്‍...
05:33 PM Jul 26, 2021 | Deepika.com