മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് അശോകൻ. അനശ്വര ചലച്ചിത്രകാരനായ പത്മരാജന്റെ ചിത്രങ്ങളിൽ സ്ഥിരംസാന്നിധ്യമായിരുന്നു അശോകൻ.
1978ൽ പത്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാപ്രവേശം. ഭരത് ഗോപിയായിരുന്നു ചിത്രത്തിൽ നായകൻ. ഇപ്പോഴിതാ, ചിത്രത്തിലെ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് അശോകൻ.
"ആദ്യ സീന്‍ തന്നെ ഭരത് ഗോപി ചേട്ടനോടൊപ്പമായിരുന്നു. സീന്‍ കഴിയാറായപ്പോള്‍ പപ്പേട്ടന് കട്ട് എന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഞെട്ടിത്തരിച്ച് പിറകിലേക്ക് നോക്കി. അതുവരെ ഞാന്‍ കരുതിയിരുന്നത് നമ്മള് എന്തോ മോശം പ്രകടനം കാഴ്ചവയ്ക്കുമ്പോണ് കട്ട് എന്ന് പറയുന്നത് എന്നാണ്. എന്നാല്‍ പിന്നീട് അത് അങ്ങനെയല്ലെന്നും ഒരു ഷോട്ട് അവസാനിക്കുമ്പോള്‍ പറയുന്നതാണെന്നും അണിയറ പ്രവര്‍ത്തകര്‍ എനിക്ക് പറഞ്ഞുതന്നു.'- അശോകൻ പറഞ്ഞു.
"പപ്പേട്ടൻ കട്ട് പറഞ്ഞു, ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി'
04:08 PM Jul 12, 2021 | Deepika.com