"അവരെപ്പോലുള്ളവരാണ് എന്നെ കൂടുതൽ വിഷമിപ്പിക്കുന്നത്...'

03:16 PM Jul 12, 2021 | Deepika.com

ലോക്ക്ഡൗണിൽ സിനിമാ ചിത്രീകരണം നിലച്ചതോടെ ഈ മേഖലയിലെ തൊഴിലാളികൾ ഏറെ പ്രതിസന്ധിയിലാണ്. ഇവരുടെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി സണ്ണി ലിയോണി.

സിനിമാ താരങ്ങള്‍ക്ക് ഒരു മാസത്തോളം ജോലിയില്ലാതെ ആയാല്‍ വലിയ പ്രശ്നമാകില്ലെന്നും എന്നാല്‍ ഷൂട്ടിംഗ് സെറ്റില്‍ എല്ലാ ദിവസവും തന്നെ പ്രോത്സാഹിപ്പിക്കുകയും ഗുഡ് മോണിംഗ് പറയുകയും ചെയ്യുന്ന ലൈറ്റ് ബോയ്സിന്‍റെയും സ്പോട് ബോയ്സിന്‍റെയും അവസ്ഥയാണ് തന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നതെന്നും നടി പറഞ്ഞു.

ദിവസവും ഇവിടെ നിന്നു കിട്ടുന്ന പണം കൊണ്ടാകും അവര്‍ കുടുംബം നോക്കുന്നത്. ടെക്നീഷ്യന്മാര്‍, ഹെയര്‍- മേക്കപ്പ് ചെയ്യുന്നവര്‍ എല്ലാവരും ഇതില്‍പ്പെടുന്നവരാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്ന വര്‍ക്ക് അനുസരിച്ചാവും ഇവര്‍ക്ക് ജോലി. എന്നാല്‍ കാര്യമായ വരുമാനമൊന്നും അവര്‍ക്കില്ല.

മാത്രമല്ല ഈ ഇൻഡസ്ട്രിയെ ഈ രീതിയില്‍ മാറ്റിയത് അവരാണ്. വെറുതെ വീട്ടിലിരിക്കാന്‍ നമുക്കാവും. പക്ഷേ അങ്ങനെ സാധിക്കാത്ത അവരെപ്പോലുള്ളവരാണ് എന്നെ വിഷമിപ്പിക്കുന്നതെന്നും സണ്ണി ലിയോണി കൂട്ടിച്ചേർത്തു.