ആദ്യമായി കിട്ടിയ പ്രതിഫലം 200 രൂപ!

07:09 PM Jul 04, 2021 | Deepika.com

മിമിക്രിയിൽ നിന്ന് സിനിമയിലെത്തി പ്രേക്ഷകപ്രിയങ്കരനായ താരമാണ് നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗാനഗന്ധർവനാണ് പിഷാരടിയുടെ സംവിധാനത്തിലെത്തിയ ഒടുവിലത്തെ ചിത്രം.

ഗാനഗന്ധർവനിലെ ഒരു ഡയലോഗ് സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി പിഷാരടി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. ഇന്ന് രക്ഷപ്പെടും, നാളെ രക്ഷപ്പെടും എന്ന് കരുതി ഇത്രയും കാലം പോയി എന്നാണ് സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നത്. എല്ലാ കലാകാരന്മാരുടെയും പ്രതീക്ഷയാണിതെന്നും ആ വിശ്വാസമാണ് കല കൊണ്ട് മാത്രം ജീവിക്കാം എന്ന് തീരുമാനിക്കാന്‍ പ്രചോദനമാകുന്നതെന്നും പിഷാരടി പറയുന്നു.

200 രൂപ പ്രതിഫലത്തിനാണ് താന്‍ സ്റ്റേജ് പരിപാടികള്‍ തുടങ്ങുന്നത്. ഗാനമേളകള്‍ക്കിടയില്‍ വണ്‍ മാന്‍ ഷോ ചെയ്യുമായിരുന്നു. മിമിക്സ് പരേഡിനെക്കാള്‍ കൂടുതല്‍ വേദികളില്‍ ചെയ്തിട്ടുള്ളത് അതാണെന്നും താരം പറഞ്ഞു.

"സ്റ്റേജ് പരിപാടികള്‍ കൊണ്ട് തരക്കേടില്ലാതെ ജീവിച്ച് പോകാമായിരുന്നു. മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്താണ് അല്‍പം പ്രതിസന്ധി. മഴക്കാലത്ത് ഒരു പ്രോഗ്രാമും കാണില്ല. വരുമാനും പൂര്‍ണമായി നിലയ്ക്കും'- രമേഷ് പിഷാരടി പറയുന്നു..