തേങ്ങുമീ വീണയിൽ... അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ആ പാട്ട് പുറത്ത്

02:08 PM Jul 04, 2021 | Deepika.com

കേരളത്തിലെ കാമ്പസുകളെ ഇളക്കിമറിച്ച ചിത്രമായിരുന്നു ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബനെ മലയാള സിനിമയ്ക്കു സമ്മാനിച്ച ചിത്രത്തിൽ ശാലിനിയായിരുന്നു നായിക.

എസ്. രമേശൻ നായർ രചിച്ച് ഔസേപ്പച്ചൻ ഈണമിട്ട അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. എന്നാൽ, 24 വർഷങ്ങൾക്കിപ്പുറം അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ഒരു ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

ഈയിടെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരോടുള്ള ആദരസൂചകമായിട്ടാണ് ഔസേപ്പച്ചൻ ഈ ഗാനം പങ്കുവച്ചത്. "തേങ്ങുമീ വീണയിൽ പാട്ടുറങ്ങുംനേരം..' എന്നുതുടങ്ങുന്ന വിരഹഗാനം ആലപിച്ചത് യേശുദാസും ചിത്രയും ചേർന്നാണ്.

ചിത്രത്തിന്‍റെ ക്ലൈമാക്സിന് മാറ്റം വന്നതോടെയാണ് ഈ പാട്ട് ഒഴിവാക്കിയത്. ഔസേപ്പച്ചന്‍റെ കയ്യിൽ ഇക്കാലമത്രയും ഭദ്രമായിരുന്ന ഈ ഗാനം രമേശൻ നായർ വിടവാങ്ങിയപ്പോൾ സംഗീത പ്രേമികൾക്കായി പുറത്തുവിടുകയായിരുന്നു.