പ്രിയരാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചു...

07:07 PM Jun 21, 2021 | Deepika.com

സിനിമാ നടന്മാര്‍ നടിമാരെ വിവാഹം ചെയ്യുന്നതു പുതിയ കാര്യമല്ല. താരങ്ങള്‍ക്കിടയിലെ വിവാഹമോചനവും പുതിയ കാര്യമല്ല. എന്നാല്‍ പ്രണയിച്ച് വിവാഹം കഴിക്കുക, വര്‍ഷങ്ങളോളം കുടുംബ ജീവിതം നയിക്കുക, പിന്നീട് വിവാഹ മോചനം നേടുക, പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുക... അങ്ങനെയൊരു വാര്‍ത്തയാണ് തമിഴ് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നടി പ്രിയ രാമനും നടന്‍ രഞ്ജിത്തും തമ്മിലാണ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

ഒരു കാലത്ത് മലയാളികളുടെ ഇഷ്ടനായികയായിരുന്നു പ്രിയ രാമന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത താരമാണ് പ്രിയ രാമന്‍. മലയാളത്തിനൊപ്പം മറ്റു തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും തിരക്കുള്ള നടിയായിരുന്നു താരം.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് രഞ്ജിത്ത്. മമ്മൂട്ടി നായകനായ രാജമാണിക്യത്തില്‍ സൂപ്പര്‍ വില്ലന്‍ വേഷമാണ് രഞ്ജിത്ത് ചെയ്തത്. തമിഴ് സിനിമകളിലും ഒട്ടേറെ മികവാര്‍ന്ന കഥാപാത്രങ്ങള്‍ ഇദ്ദേഹത്തിന്‍റേതായി വന്നിട്ടുണ്ട്. രഞ്ജിത്തും പ്രിയ രാമനും ഒന്നിച്ച് അഭിനയിച്ച സിനിമയാണ് നേസം പുതുസ്.

ഈ സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നതിനിടെയാണ് പ്രിയ രാമനും രഞ്ജിത്തും പ്രണയത്തിലായത്. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. 1999-ല്‍ വിവാഹവും നടന്നു. പിന്നീട് 15 വര്‍ഷത്തോളം കുടുംബ ജീവിതം. രണ്ടു ആണ്‍മക്കളുണ്ട്. ഒരുമിച്ച് പോകാന്‍ പ്രയാസമാണെന്ന് കണ്ടതോടെ 2014-ല്‍ വിവാഹ മോചനം നേടി.

നിയമപരമായ വിവാഹ മോചനം നേടുന്ന വേളയില്‍ മക്കളുടെ സംരക്ഷണം പ്രിയ രാമന്‍ ഏറ്റെടുക്കുകയായിരുന്നു. മക്കള്‍ അവര്‍ക്കൊപ്പമാണ്. സിനിമയില്‍ നിന്ന് മാറി പ്രിയ രാമന്‍ പിന്നീട് സീരിയല്‍ രംഗത്തേക്ക് ചുവടുവച്ചു. തമിഴില്‍ അവരുടേതായി ഒട്ടേറെ സീരിയലുകള്‍ ഹിറ്റായിരുന്നു.

അതേസമയം രഞ്ജിത്തും പിന്നീട് സീരിയര്‍ രംഗത്ത് സജീവമായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ പ്രിയ രാമനും രഞ്ജിത്തും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രഞ്ജിത്ത് പങ്കുവച്ച പുതിയ ഫോട്ടോകളാണ് ഈ വാര്‍ത്തയ്ക്ക് കാരണം.

പ്രിയ രാമനുമൊത്തുള്ള ചിത്രങ്ങളാണ് 22-ാം വിവാഹ വാര്‍ഷികത്തില്‍ രഞ്ജിത്ത് പങ്കുവച്ചിരിക്കുന്നത്. ആരാധകരുടെ ആശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം മനോഹരമാണ് എന്നാണ് രഞ്ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പ്രിയ രാമനെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോട്ടോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. രഞ്ജിത്ത് തന്‍റെ ഭര്‍ത്താവാണെന്ന് പ്രിയ രാമന്‍ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

പ്രിയ രാമനുമായുള്ള വിവാഹം ബന്ധം വേര്‍പ്പെടുത്തിയ രഞ്ജിത്ത് 2014-ല്‍ തന്നെ നടി രാഗസുധയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഈ ബന്ധം ഏറെ കാലം നീണ്ടു നിന്നില്ല. 2015-ല്‍ ഇരുവരും വിവാഹമോചിതരായി. ശേഷം രഞ്ജിത്തും തനിച്ചായിരുന്നു ജീവിതം.

പ്രിയയും രഞ്ജിത്തും ഒന്നിച്ചതില്‍ ആരാധകര്‍ ഏറെ ആവേശത്തിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.