ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു നിൽക്കുന്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുതെന്ന് സംവിധായകനും നടനുമായ ജോയി മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ പഴയ കോളജ് കഥകളെ പരിഹസിച്ച് ജോയി മാത്യു എത്തിയത്.
പോസ്റ്റിന്റെ പൂർണരൂപം
ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്.
ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും.
ഇന്ത്യൻ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും !അതിൽ നമ്മൾ മലയാളികൾക്കാണ് ആഹ്ലാദിക്കാൻ കൂടുതൽ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം .
നിങ്ങളുടെയോ ?
"ജനം നട്ടംതിരിഞ്ഞു നിൽക്കുന്പോൾ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്'
12:37 AM Jun 21, 2021 | Deepika.com