+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഞ്ചായത്ത് യോഗത്തിൽ സിപിഎം അംഗങ്ങൾ പങ്കെടുത്തില്ല; രാജിക്കൊരുങ്ങി പ്രസിഡന്‍റ്

പുതുക്കാട്: എൽഡിഎഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണ സമിതി യോഗം സിപിഎം അംഗങ്ങൾ ബഹിഷ്ക്കരിച്ചു. പ്രസിഡന്‍റിനോടുള്ള എതിർപ്പാണു അംഗങ്ങൾ യോഗത്തിൽ നിന്നു വി
പഞ്ചായത്ത് യോഗത്തിൽ സിപിഎം അംഗങ്ങൾ പങ്കെടുത്തില്ല; രാജിക്കൊരുങ്ങി പ്രസിഡന്‍റ്
പുതുക്കാട്: എൽഡിഎഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണ സമിതി യോഗം സിപിഎം അംഗങ്ങൾ ബഹിഷ്ക്കരിച്ചു. പ്രസിഡന്‍റിനോടുള്ള എതിർപ്പാണു അംഗങ്ങൾ യോഗത്തിൽ നിന്നു വിട്ടുനിൽക്കാൻ കാരണം.
പ്രസിഡന്‍റ് രാജി സന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിച്ചതായറിയുന്നു. പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും പങ്കെടുത്ത യോഗം സിപിഎം അംഗങ്ങളായ സരിത രാജേഷ്, ടെസ്‌ലിൻ അനൂപ്, ഗീത സുകുമാരൻ, ഫിലോമിന ഫ്രാൻസിസ്, സജിത്ത് കോമത്തുകാട്ടിൽ എന്നിവർ ബഹിഷ്ക്കരിക്കുകയായിരുന്നു. നേരത്തേ സിപിഎം വിമതനായി വിജയിച്ച സജിത്ത് ഭരണസമിതിയിൽ സിപിഎമ്മിനൊപ്പമാണ്.
എന്നാൽ കോണ്‍ഗ്രസിലെ ഏഴംഗങ്ങളും ഒരു ബിജെപി അംഗവും യോഗത്തിൽ പങ്കെടുത്തു.യോഗത്തിൽ സിപിഎം അംഗങ്ങളില്ലാതെതന്നെ അജണ്ടയിലെ മിക്കകാര്യങ്ങളിലും തീരുമാനമെടുത്തു.
വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ്, ലൈഫ് പദ്ധതി, ടെണ്ടറുകൾ അംഗീകരിക്കലുമായിരുന്നു അജണ്ടയിലെ മുഖ്യയിനങ്ങൾ. സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങൾ പഞ്ചായത്ത് ഭരണം താളം തെറ്റിക്കുന്നുവെന്നും വികസനം തടയുന്നുവെന്നുമാണു കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളുടെ ആരോപണം.
പുതുക്കാട് ഗ്രാമപഞ്ചായത്തിൽ ജനറൽ വനിത വിഭാഗത്തിനാണ് പ്രസിഡന്‍റ് സ്ഥാനം. മുൻ പഞ്ചായത്തംഗവും മഹിളാ അസോസിയേഷൻ നേതാവുമായ അന്പിളി ശിവരാജനെയാണ് പാർട്ടി പ്രസിഡന്‍റായി നിശ്ചയിച്ചത്. ജനറൽ വനിതാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പട്ടികജാതിക്കാരിയായ അന്പിളിയെ നിയോഗിച്ചതിൽ മറ്റ് വനിതാ അംഗങ്ങൾക്കുള്ള എതിർപ്പാണു പ്രശ്നങ്ങൾക്കു കാരണമെന്ന് കോണ്‍ഗ്രസ്, ബിജെപി അംഗങ്ങൾ ആരോപിക്കുന്നു.
അവഗണനയും ഒറ്റപ്പെടുത്തലും മൂലം പ്രസിഡന്‍റ് രാജി സന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസിനും സിപിഎമ്മിനും ഏഴുവീതം അംഗങ്ങളുള്ള ഭരണസമിതിയിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്‍റിനെ തിരഞ്ഞെടുത്തത്. ബിജെപി അംഗം ആരെയും പിന്തുണയ്ക്കാതെ നിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ പ്രസിഡന്‍റിനെ രാജിവെക്കാനനുവദിക്കുന്നത് പാർട്ടിക്കു തന്നെ തിരിച്ചടിയാകുമെന്ന ചിന്ത സിപിഎമ്മിനുണ്ട്.
അംഗങ്ങളുടെ സമ്മർദത്തിന് വഴങ്ങി പ്രസിഡന്‍റിനെ മാറ്റിയാൽ പാർട്ടിയുടെ പ്രതിഛായക്ക് കോട്ടം തട്ടുമെന്ന ആശങ്കയും സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നു.