ഒറ്റ ഷോട്ട് കൊണ്ട് സിബിമലയിലിന്‍റെ കണ്ണ് നനയിപ്പിച്ച ലാല്‍

04:59 PM May 30, 2021 | Deepika.com

ലോഹിതദാസിന്‍റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭരതം (1991). മോഹന്‍ലാലിനെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹമാക്കിയ ഈ ചിത്രത്തിലെ ലാലിന്‍റെ അഭിനയ മികവ് കണ്ടു കരഞ്ഞുപോയിട്ടുണ്ടെന്നു സംവിധായകന്‍ സിബി മലയില്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

ഒരു നടനെ സംബന്ധിച്ച് മനോ ധര്‍മമനുസരിച്ചുള്ള അഭിനയത്തിന് സിനിമയില്‍ വലിയ പ്രാധാന്യമുണ്ട്. ചില ഭാഗങ്ങളില്‍ സൂക്ഷ്മമായ അഭിനയമാണ് വേണ്ടത്. അത്തരമൊരു രംഗമാണ് ഭരതത്തില്‍ അപകടത്തില്‍ മരിച്ചുപോയത് സ്വന്തം ജ്യേഷ്ഠന്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍വേണ്ടി പോലീസ് സ്റ്റേഷനില്‍ ഒരു ഓഫീസറുടെ (മുരളി) മുന്നില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന ഭാഗം.

ആ സമയത്ത് മറ്റൊരു പോലീസുകാരന്‍ ജ്യേഷ്ഠന്‍ മരണസമയത്ത് ഇട്ടിരുന്ന വസ്ത്രങ്ങളും മറ്റും എടുത്തുകൊണ്ടുവരാന്‍ പോകുന്നു. അയാള്‍ക്കു പിന്നാലെ കാമറ പോകുന്നില്ല. പകരം നായകന്‍ ലാലിന്‍റെ ക്ലോസപ്പ് ഷോട്ടാണ് അവിടെ കാണിക്കുന്നത്.

ആ പോലീസുകാരന്‍ തിരിച്ചുവരുമ്പോള്‍ താന്‍ ഭയപ്പെട്ടതുപോലെ സംഭവിക്കരുതേയെന്ന ആഗ്രഹത്തോടോപ്പവും അത് സ്വന്തം ചേട്ടന്‍റേതുതന്നെയായിരിക്കുമോ എന്ന ഭയത്തോടും ഒരേ സമയം ഇരിക്കുന്ന ലാല്‍. സമീപത്ത് വേദന തുറന്നു കാണിക്കാതെ ഉര്‍വശിയും.

വളരെ സൂക്ഷ്മമായ ഭാവവ്യത്യാസം കൊണ്ട് ലാല്‍ ഈ രംഗത്തെ മനോഹരമാക്കി. ലാലിന്‍റെ ഈ അഭിനയ മികവ് കണ്ട് എന്‍റെ കണ്ണ് നിറഞ്ഞു പോയി- സംവിധായകന്‍ സിബി മലയില്‍ വെളിപ്പെടുത്തി.



പ്രണവം ആര്‍ട്‌സിന്‍റെ ബാനറില്‍ മോഹന്‍ലാലാണ് ഈ ചിത്രം നിര്‍മിച്ചത്. മോഹന്‍ലാലിനൊപ്പം നെടുമുടി വേണു, ഉര്‍വശി, ലക്ഷ്മി, മുരളി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംഗീതസംവിധാനം നിര്‍വഹിച്ചത് രവീന്ദ്രന്‍ മാസ്റ്റര്‍. 1991-ല്‍ മൂന്നു ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളും അഞ്ചു സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളും ഈ ചലച്ചിത്രം കരസ്ഥാക്കി.