ഐ.വി. ശശിയായിരുന്നില്ല ദേവാസുരം സംവിധാനം ചെയ്യേണ്ടിയിരുന്നതെന്നും ഈ സിനിമ ചെയ്യാനിരുന്നത് താനായിരുന്നുവെന്നും സംവിധായകന് ഹരിദാസ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. മംഗലശേരി നീലകണ്ഠനായി തിരക്കഥാകൃത്ത് രഞ്ജിത്തും ഞാനും ആദ്യം മനസില്‍ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ കഥ കേള്‍ക്കാന്‍ മമ്മൂക്ക തയാറായില്ലെന്നും പിന്നീട് മുരളിയിലേക്ക് ആലോചന പോയെങ്കിലും അതും നടന്നില്ലെന്ന് ഹരിദാസ് പറഞ്ഞു.
നടന് അഗസ്റ്റിനാണ് മോഹന്‍ലാലിനെ നായകനാക്കി ഐ.വി. ശശി ദേവാസുരം സംവിധാനം ചെയ്യുന്നുവെന്ന് അറിയിച്ചത്. ഗംഭീരമായി അദ്ദേഹം അത് ചെയ്തുവെങ്കിലും, ഒരു സീന്‍ മാത്രം താന്‍ വിചാരിച്ചതുപോലെയല്ല സിനിമയില്‍ വന്നതെന്ന് ഹരിദാസ് വെളിപ്പെടുത്തി.
എന്റെ ആലോചനയില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് വീട്ടിലേക്ക് കയറിവരുന്നതായി ഉണ്ടായിരുന്നില്ല. അയാള്‍ പുറത്താണുള്ളത്. പക്ഷേ അയാള്‍ വരുമ്പോള്‍ വീട്ടുകാര്‍ക്ക് അറിയാം ഇന്നയാളാണെന്ന്. എന്റെ നാട്ടില്‍ അങ്ങനൊരാള് ഉണ്ടായിരുന്നു. ശബ്ദത്തിലൂടെ മാത്രമായിരുന്നു മോഹന്‍ലാലും ഒടുവിലും തമ്മിലുള്ള കോംമ്പിനേഷന്‍ ഫിക്സ് ചെയ്തിരുന്നത്.
ഞാനും രഞ്ജിത്തും ഇത് ഡിസ്കസ് ചെയ്തിരുന്നു. എന്നാല്‍, ശശിയേട്ടന് വന്നപ്പോള്‍ അത് അദ്ദേഹത്തിന്റെ രീതിയില്‍ ആയി. വളരെ മനോഹരമായി തന്നെ അദ്ദേഹം അത് എടുത്തിട്ടുമുണ്ട്. രഞ്ജിത്തിന്റെ എക്കാലത്തെയും മികച്ച സ്ക്രിപ്റ്റായിരുന്നു ദേവാസുരം- ഹരിദാസ് പറഞ്ഞു.
ദേവാസുരം ചെയ്യാനിരുന്നത് മറ്റൊരാൾ
04:34 PM Mar 08, 2021 | Deepika.com