ഫാസിൽ എന്ന സംവിധായകന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമ. ആ സിനിമയുടെ അവസാന രംഗം ഏതൊരു പ്രേക്ഷകന്റെയും മനസിൽ ഒരു നോവായി ഇന്നും നിലനിൽക്കുന്നു.
അങ്ങനെയൊരു അവസാന ഭാഗം ഇന്നും പ്രേക്ഷകന്റെ മനസിൽ നിലകൊള്ളുന്നുവെങ്കിൽ അതിന്റെ ക്ലൈമാക്സ് അന്ന് പലരും പറഞ്ഞ പോലെ ഞാൻ തിരുത്താതിരുന്നതിന്റെ ഫലമാണെന്നു ഫാസിൽ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഫാസിൽ ഇതു തുറന്നുപറഞ്ഞത്.
1985-ഫെബ്രുവരിയിലാണ് ചിത്രം റിലീസായത്. ഇത്രയും പേർ കാത്തിരിക്കുന്പോൾ ഗേളി തിരിച്ചു വരുമല്ലോ എന്നതാണല്ലോ കാവ്യനീതി. റിലീസിന് മുന്പ് സിനിമയുടെ ക്ലൈമാക്സ് എന്നെ വളരെയേറെ പേടിപ്പിച്ചിരുന്നു. ഓപ്പറേഷൻ സക്സസ് എന്ന ഒരു വാക്ക് എങ്കിലും വേണ്ടതാണ്.
എന്തെങ്കിലും കൂടി ചിത്രീകരിക്കണമെന്ന് വിതരണക്കാർ ഉൾപ്പടെ പറഞ്ഞിരുന്നു. പക്ഷെ ആ കോളിംഗ് ബെൽ തിരിച്ചു വയ്ക്കുന്നതിൽ സിനിമ അവസാനിക്കുന്നത് ഒരു കവിത പോലെ എനിക്ക് തോന്നി. അവർ കാത്തിരുന്നു അവൾ എന്നെങ്കിലും വരുമെന്ന് എന്നാണ് ഒടുവിൽ എഴുതി കാണിച്ചത്.
ഇപ്പോൾ ചിന്തിക്കുന്പോൾ അതായിരുന്നു ആ സിനിമയുടെ സൗന്ദര്യം. പകരം ഓപ്പറേഷൻ തിയറ്ററും, കുറച്ചു മാസങ്ങൾക്ക് ശേഷം മുംബൈ എന്നുമൊക്കെ എഴുതി കാണിച്ചിരുന്നേൽ എല്ലാ സൗന്ദര്യവും പോയേനെ - ഫാസിൽ അഭിമുഖത്തിൽ പറഞ്ഞു.
ആ സിനിമയുടെ ക്ലൈമാക്സ് തിരുത്തിയില്ല
04:57 PM Jan 20, 2021 | Deepika.com