ലോക മെമ്പാടുമുള്ള സംഗീത പ്രേമികളെയും ഇതിഹാസ ഗായകൻ മുഹമ്മദ് റഫി ആരാധകരേയും ഞെട്ടിച്ചാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ കോഴിക്കോട്ടെ യുവ ഗായകൻ സൗരവ് കിഷൻ നിറഞ്ഞു നിൽക്കുന്നത്.
സൗരവിന്റെ "തേരി ആം വോൻ കെസിവാ'...എന്ന റഫി ഗാനം വീഡിയോയിൽ കണ്ട, മാഹീന്ദ്ര കമ്പനി ഉടമ മുംബൈകാരൻ ആനന്ദ് മിശ്ര യുടെ ഒരു ട്വിറ്റർ പോസ്റ്റ് ആണ് കഥ ആകെ മാറ്റിമറിക്കുന്നത്. ശങ്കർ മഹാദേവിനെ പോലുള്ള ഇന്ത്യകണ്ട മികച്ച ഗായകർ അത് ഏറ്റു പിടിച്ചപ്പോൾ അതിന് വീര്യംവും കൂടി.
ശരിയാണ് ആരും വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്ന വളരെ നാച്ചുറലായി ഒരിക്കലും അനുകരിക്കാതെ സ്വഹൃദയത്തിൽ ലയിക്കുന്ന ആലാപനമാണ് ഈ മിടുക്കന്റെ പ്ലസ്സ് പോയിന്റ്. എന്നാൽ പാടുന്ന പാട്ടിനു വേണ്ട ചേരുവകൾ കൃത്യതയോടെ എന്ന ധാരണയുമുണ്ട്. അവിടെ തികഞ്ഞ ശ്രുതി ബോധവും ഉച്ചാരണ ശുദ്ധിയും ശ്രദ്ധിക്കുന്നു എന്നതാണ് ഈ ഗായകനെ മറ്റു റഫി ഗായകരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ വർഷങ്ങൾക്ക് മുമ്പ് വിളിച്ച, ആ "ചോട്ടാ റാഫി 'യാണ് ഇന്ന് അക്ഷരർത്ഥത്തിൽ പുതിയ താരംഗമായി മാറുന്നത്. മൂന്നാമത്തെ വയസ്സിൽ തുടങ്ങുന്ന സംഗീത പഠനവും പിന്നെ കർണാട്ടിക്കിലും ഹിന്ദുസ്ഥാനി സംഗീതത്തിലും നേടിയ മികവും ഒപ്പം കുടുംബത്തിലെ സംഗീത പശ്ചാത്തലവും തുണയായ് മാറി.
എന്നാൽ സംഗീത യാത്രയിലെ നാൾ വഴികളിൽ കൈരളി ടീവി യുടെ പോപ്പുലർ മ്യൂസിക് റിയാലിറ്റി ഷോ ഗന്ധർവ സംഗീതത്തിൽ പങ്കെടുത്തപ്പോൾ അന്ന് റാഫി ഗാനങ്ങളിൽ കേന്ദ്രികരിക്കാൻ ജോൺസൺ മാസ്റ്റർ പറഞ്ഞതും ആ ഗാനങ്ങളെ പ്രണയിച്ചതുമാണ് ഇന്ന് വലിയ നേട്ടങ്ങളും അംഗീകാരങ്ങളും നേടാൻ വഴിത്തിരിവായത്. അതു കൊണ്ട് തന്നെ അദ്ദേഹത്തെ സ്മരിക്കുകയും സാർ എന്റെ "മെന്റർ ' എന്ന് വിശേഷിപ്പിക്കാനാണ്കൂടുതൽ ഇഷ്ടമെന്ന് ദീപിക ഓൺലൈനോട് സൗരവ് പങ്കുവെച്ചു.
ഇന്ത്യക്കകത്തും പുറത്തും ഒട്ടെറെ സംഗീത വേദികളിൽ സൗരവ് ഭാഗമായിട്ടുണ്. ഇപ്പോൾ ചൈന സിൻജിയാൻ സർവകലാശാലയിൽ അവസാന വർഷ മെഡിസിന് പഠിക്കുകയാണ്. സംഗീതത്തെ ജീവനായി കാണുന്ന സൗരവ് വൈദ്യ ശാസ്ത്രത്തെ തൊഴിലും സംഗീതം അഭിനിവേശവു മായ് മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കോഴിക്കോടിന്റെ, സിറ്റി ഓഫ് മ്യൂസിക് കൾച്ചറും, മ്യൂസിക് സന്ധ്യകളും റാഫി നൈറ്റ് സ്റ്റേജുകളും മെർഫിലും ഒരു ഗായകനിലെത്താൻ തന്നെ സ്വാധീനിച്ച ഘടകങ്ങളാണെന്നും ഓർമപ്പെടുത്തുന്നു. എന്നാൽ റാഫി നഗരമായ മുബൈ നേവൽ ഗ്രൗണ്ടിൽ പാടാൻ കഴിഞ്ഞത്, അവിടെ കിട്ടിയ സ്വീകാര്യത, അവർ ഹൃദയത്തോട് ചേർത്തു പിടിച്ച പാട്ടുകൾ വലിയ അനുഭവം തന്നെയാണ്. ആ യാത്രയിൽ റാഫി സാബിന്റെ കബർ സ്ഥാനം, കാണാൻ കിട്ടിയ അവസരവും ജീവിതത്തിലെ മറക്കാത്ത അനുഭവം തന്നെ.
കോഴിക്കോട് ചേവരമ്പലം കൃഷ്ണ നിവാസിൽ സുനിൽ കുമാറിന്റെയും മിനി റാണി യുടെയും മകനാണ് സൗരവ്. സഹോദരൻ വൈഭവ് കിഷൻ മെഡിക്കൽ വിദ്യാർഥിയും ഗിറ്റാറിസ്റ്റുമാണ്. റാഫി സംഗീതത്തിന്റെ പുതിയ തലമുറ മലയാളമണ്ണിൽ നിന്നും വരുന്നു എന്നത് നമുക്ക് ലോക സംഗീതത്തിന് മുന്നിൽ അഭിമാനിക്കുന്ന കാര്യം തന്നെ
യാണ്.
പ്രേംടി.നാഥ്
സൗരവ് "പുതിയ മുഹമ്മദ് റാഫിയോ'?; "തേരി ആം വോൻ'..... തരംഗമാകുമ്പോൾ
10:14 AM Sep 18, 2020 | Deepika.com