മോഹൻലാൽ ആശങ്കയോടെ ഏറ്റെടുത്ത ആ സിനിമയ്ക്ക് സംഭവിച്ചത്...

07:08 PM Aug 26, 2020 | Deepika.com

ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിയ മൂന്നാംമുറ എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുന്പ് മോഹൻലാലിന് ആശങ്കയായിരുന്നുവെന്നു ചില റിപ്പോർട്ടുകൾ . ഈ ആശങ്ക തിരക്കഥാകൃത്തിനോടും സംവിധായകനോടും പങ്കുവെച്ചപ്പോൾ ചിത്രത്തിന് കൈ തന്നാൽ മതി ബാക്കി കാര്യം തങ്ങൾ നോക്കിക്കൊള്ളാമെന്ന് അവർ ഉറപ്പും നൽകി.

സിനിമ തിയറ്ററിൽ എത്തിയപ്പോഴാവട്ടെ തിയറ്ററിലെ തിരക്ക് കാരണം പ്രേക്ഷകർക്ക് പരിക്ക് വരെ ഏൽക്കുന്ന സ്ഥിതി വിശേഷം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ മൂന്നാംമുറയുടെ പിറവിക്കു പിന്നിലെ കഥ ഇങ്ങനെ...

ലാലിന്‍റെ ആശങ്ക

അഭിനയിക്കുന്ന സിനിമകൾ ബോക്സോഫീസിൽ വിജയിക്കണമെന്ന് ആഗ്രഹിക്കാത്ത താരങ്ങൾ ഉണ്ടാവില്ല. ചിത്രത്തിന്‍റെ കഥ കേൾക്കുന്ന അവസരത്തിൽ ഇക്കാര്യത്തിനാണ് താരങ്ങൾ മുൻതൂക്കം നൽകുന്നതും. താരങ്ങൾ പോലും പ്രതീക്ഷിക്കാതെ ഹിറ്റായി മാറിയ നിരവധി സിനിമകളും ഉണ്ട്.

എസ്.എൻ. സ്വാമിയായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. അദ്ദേഹത്തിന്‍റെ തൂലികയിൽ പിറന്ന ചിത്രങ്ങളെല്ലാം എന്നും മലയാളി ഓർത്തിരിക്കുന്നവയാണ്. എന്നാൽ മോഹൻലാൽ തന്‍റെ ആശങ്ക അദ്ദേഹത്തോട് പങ്കുവെച്ചപ്പോൾ ഡേറ്റ് നൽകുന്നതിനെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതി. മറ്റൊന്നിനെക്കുറിച്ചും ഇപ്പോൾ ഓർക്കേണ്ടെന്നാണ് അദ്ദേഹം മറുപടി നൽകിയത്.

സാമിയുടെ നാവ് പൊന്നായി

തിരക്കഥാകൃത്തായ എസ്.എൻ. സ്വാമി പറഞ്ഞതു പോലെ തന്നെ ഫലിച്ചു. ചിത്രം സൂപ്പർ ഹിറ്റായെന്നു മാത്രമല്ല മലയാള സിനിമകളിലെ എക്കാലത്തെയും മികച്ച ബോക്സോഫീസ് വിജയവുമായി മാറി. ഇതോടെ മോഹൻലാലിന് തന്‍റെ ആശങ്ക അസ്ഥാനത്തായിരുന്നുവെന്ന് മനസിലായി.

മമ്മൂട്ടി സിനിമകളുടെ തിരക്കഥാകൃത്ത്

മമ്മൂട്ടിയുടെ രചയിതാവ് എന്ന രീതിയിലാണ് എസ്.എൻ. സ്വാമി പൊതുവേ അറിയപ്പെട്ടിരുന്നത്. എന്നാൽ മോഹൻലാലിനെ നായകനാക്കി കൂടും തേടി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചത്.

ആദ്യ മെഗാവിജയം മോഹൻലാലിനോടൊപ്പം

കരിയറിലെ ആദ്യ മെഗാവിജയം എസ്.എൻ. സ്വാമി നേടിയതും മോഹൻലാൽ ചിത്രത്തിലൂടെയായിരുന്നു. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ. മൂന്നാം മുറ, നാടുവാഴികൾ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളും ഈ കൂട്ടുകെട്ടിൽ പിറവിയെടുത്തതാണ്. പത്തോളം ചിത്രങ്ങൾക്ക് വേണ്ടി ഇരുവരും ഒരുമിച്ചിരുന്നു.

ഇരുപതാം നൂറ്റാണ്ട് സിനിമയുടെ തകർപ്പൻ വിജയത്തിന് ശേഷമാണ് ഈ ചിത്രത്തിന് വേണ്ടി മോഹൻലാലും എസ് എൻ സ്വാമിയും ഒരുമിക്കുന്നത്. ഈ ചിത്രത്തിന്‍റെ പ്രമേയത്തെക്കുറിച്ച് പലരും മോഹൻലാലിനോട് സംസാരിച്ചിരുന്നു. മലയാള സിനിമയ്ക്ക് പരിചയമല്ലാത്ത പ്രമേയമാണ് ചിത്രത്തിന്‍റേതെന്നാണ് ചിലർ സൂചിപ്പിച്ചിരുന്നത്.

കഥ കേട്ടപ്പോൾ ലാൽ ത്രില്ലടിച്ചു

എസ് എൻ സ്വാമി വന്ന് മോഹൻലാലിനോട് ചിത്രത്തിന്‍റെ കഥ പറഞ്ഞപ്പോൾ താരം ആകെ ത്രില്ലടിച്ചു. ഒറ്റ കേൾവിയിൽ തന്നെ താരത്തിന് കഥ ഇഷ്ടമാവുകയും ചെയ്തു. എങ്കിലും ഇത് ക്ലിക്കാവുമോ എന്ന ആശങ്ക മോഹൻലാൽ സ്വാമിയോട് പങ്കുവെച്ചു. മോഹൻലാൽ പങ്കുവെച്ച ആശങ്കയ്ക്ക് മറുപടിയായി ലാൽ ആ കൈ ഇങ്ങോട്ട് തന്നാൽ മതി ബാക്കി കാര്യം താനും കെ മധുവും കൂടി നോക്കിക്കൊള്ളാമെന്ന് അദ്ദേഹം മറുപടി നൽകി.

1988 നവംബർ പത്തിനാണ് ചിത്രം റിലീസ് ചെയ്തത്. ആ വർഷം പുറത്തിറങ്ങിയ മികച്ച വിജയചിത്രമായി ആ സിനിമ മാറിയതിനൊപ്പം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് സിനിമകളിലൊന്നായി മൂന്നാംമുറ മാറി.