നമ്മുടെ മുഖ്യധാര വാർത്താ ചാനലുകൾക്ക് ഈ വാരം വ്യൂവർഷിപ്പിൽ പിന്നിട്ട വാരത്തെക്കാൾ ഇടിവാണ് നേരിട്ടത്. സ്വർണ്ണ കടത്തു വാർത്തകളെ പഴയ സരിത കഥകൾ പോലെ വില്പന ചരക്കാക്കാൻ പറ്റിയ ഘടകങ്ങൾ ഇല്ലാതെ പോയി എന്നതാണ് ഇപ്പോഴത്തെ യാഥാർത്യം. പിന്നെ "റിയൽ'സ്വപ്ന തന്നെ ആകെ മാറിയിരിക്കുകയാണല്ലോ.
വാർത്താ ചാനലുകൾ ഏറെ ചോദ്യം ചെയ്യപ്പെടുന്ന വാരം കൂടിയാണ് കടന്നുപോയത്. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചകൾ ബഹിഷ്കരിച്ച സിപിഎം പാർട്ടി നിലപാട് തുടരുകയാണ്.ഇത് ഒന്നാം നിരയിലുള്ള പാർട്ടിക്കും ചാനലിനും ഗുണം ചെയ്യില്ല എന്ന കാര്യത്തിൽ തർക്കമില്ല. ന്യൂസ് ഔറുകളിലെ പൊളിറ്റിക്കൽ ചർച്ചകൾക്ക് ഇപ്പോൾ വീര്യവും കുറഞ്ഞുകഴിഞ്ഞു. ഇത് ചാനൽ റേറ്റിംഗിനെ ബാധിക്കുമെന്നതിൽ തർക്കമില്ല. അത് പ്രകടവുമാണ്.അത് ചാനലും തിരിച്ചറിഞ്ഞതിന്റെ
എ ഭാഗമാണ് ജനകീയ വിഷയങ്ങളിലേക്കുള്ള ചർച്ചകളുടെ ചുവടുമാറ്റം.
എന്റർടൈൻമെന്റ് ചാനലുകളിലെ സിനിമ സംപ്രേക്ഷണങ്ങളെ പോലും വെല്ലുന്ന റേറ്റിംഗ് പലപ്പോഴും ന്യൂസ് അവർ നേടുന്ന ചരിത്ര നേട്ടമുണ്ട്.അതിൽ അവതാരകൻ വിനുവിന്റെ മിടുക്കും പറയാതെ വയ്യ. എന്നാൽ വിവാദ വിഷയത്തിൽ എവിടെ പിഴച്ചു എന്ന് സ്വയം വിലയിരുത്തൽ ചാനലിന് നല്ലതാണ്.
രാഷ്ട്രീയ ചർച്ചകളിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും സ്വാഭാവികമാണ്. അത് ജനാധിപത്യപരമായ സംവാദ മാകുമ്പോഴാണ് ഏത് ചാനൽ ചർച്ചകൾക്കും പ്രസക്തിയേറുന്നത്. അവിടെ അവതാരകൻ ചാനലിന്റെയും വക്താക്കൾ അവരുടെ പ്രസ്ഥാനങ്ങളുടെയും മുഖങ്ങളായാണ് ജനങ്ങൾ കാണുന്നതെന്ന് മറന്നുപോകരുത്.
പിന്നിട്ട വാരത്തെ ചാനൽ റേറ്റിംഗ്
1.ഏഷ്യാനെറ്റ്. 248- 272
2.24 ന്യൂസ് 187 - 217
3.മനോരമ ന്യൂസ് 122- 151
4.മാതൃഭൂമി ന്യൂസ് 101 -115
5.ജനം 70 - 79
6.കൈരളി 44 - 63
7.ന്യൂസ് 18 41 - 50
8.മീഡിയ വൺ 38 -42
പ്രേംടി. നാഥ്
വാർത്താ ചാനലുകൾ ചോദ്യം ചെയ്യപ്പെടുമ്പോൾ..
12:00 PM Aug 04, 2020 | Deepika.com