പ്രിയാമണി സിംപിളാണ്!

05:15 PM Aug 25, 2017 | Deepika.com
സിനിമയിൽ എത്ര തവണ വധുവിന്‍റെ വേഷത്തിൽ വന്ന് അഭിനയിച്ചാലും യഥാർഥ ജീവിതത്തിൽ ആ ഒരു വേഷവും ദിവസവും പ്രത്യേകതകളുള്ളതാണ്. സിനിമയിൽ കാണുന്നതിലും സുന്ദരിയായി വിവാഹ ദിവസം നടിമാരെ കാണാൻ കഴിയുന്നതും അതുകൊണ്ടാണ്.

എന്നാൽ പ്രിയാമണി വിവാഹത്തിന് അണിഞ്ഞൊരുങ്ങിയത് സിനിമയിലെക്കാൾ ലളിതമായിട്ടാണ്. രജിസ്റ്റർ ഓഫീസിൽ വച്ച് 23നാണു വിവാഹം നടന്നത്. അതിലും ലളിതമായിരുന്നു പ്രിയാമണിയുടെ വിവാഹ വേഷം. അടുത്ത ബന്ധുക്കൾ മാത്രമാണ് ബംഗളൂരുവിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തത്. ഹിന്ദു വധുവായിട്ട് തന്നെയാണ് പ്രിയ അണിഞ്ഞൊരുങ്ങിയത്. പച്ചയിൽ സ്വർണനിറത്തിൽ കസവുള്ള സാരിയായിരുന്നു വേഷം. സ്വർണവും പൂക്കളും അധികമില്ല. സ്വന്തം വിവാഹത്തിന് വേണ്ടി അണിഞ്ഞൊരുങ്ങിയതാണെന്നും കണ്ടാൽ തോന്നില്ല. രണ്ട് മതത്തിൽ പെട്ടവരുടെ വിവാഹമായതിനാലാണ് വിവാഹം രജിസ്റ്റർ ഓഫീസിൽ വച്ച് നടത്തിയത് എന്ന് പ്രിയ പറഞ്ഞിരുന്നു.

രണ്ട് മതത്തിന്‍റെ വിശ്വാസവും തകർക്കാൻ ആഗ്രിക്കുന്നില്ല, അതുകൊണ്ട് വിവാഹം രജിസ്റ്റർ ഓഫീസിൽ വച്ച് നടത്തുന്നു എന്നാണ് പ്രിയ പറഞ്ഞത്. അതേ സമയം സിനിമയിലെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി ബാംഗളൂരുവിൽ വച്ച് ആർഭാടമായി വിവാഹ സത്കാരം ഒരുക്കുന്നുണ്ട്. അത് ഇതുപോലെ ലളിതമായിരിക്കില്ല എന്നും പ്രിയ പറഞ്ഞിട്ടുള്ളതാണ്. സിസിഎല്ലിൽ വച്ചാണ് പ്രിയയും മുസ്തഫ രാജും കാണുന്നതും പരിചയപ്പെടുന്നതും. തുടക്കത്തിൽ നല്ല സുഹൃത്തുക്കളായിരുന്നു. ഒടുവിൽ പ്രിയ തന്നെയാണ് ആദ്യം പ്രണയം തുറന്ന് പറഞ്ഞത്.

കളിയാക്കുകയാണെന്നാണത്രെ മുസ്തഫ ആദ്യം കരുതിയത്. പിന്നീട് നാല് വർഷത്തോളം പ്രണയിച്ച് വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. വിവാഹ ശേഷവും അഭിനയിക്കും എന്ന് പ്രിയ വാക്ക് നൽകിയിട്ടുണ്ട്. വിവാഹ സത്കാരം കഴിഞ്ഞ് രണ്ട് ദിവസത്തിനകം പുതിയ സിനിമയുടെ സെറ്റിലെത്തും എന്നാണ് നടി പറഞ്ഞിട്ടുള്ളത്. ഒരു മലയാള സിനിമ ഉൾപ്പടെ മൂന്ന് ചിത്രങ്ങളിൽ പ്രിയ കരാറൊപ്പ് വച്ചിട്ടുണ്ട്.