മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർക്ക് ഇന്ന് എൺപത്തിഏഴാം പിറന്നാൾ. വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച ഈ അമൂല്യ പ്രതിഭക്ക് ഇന്നും വായനയുടെ ആരാധകർ ഏറെയാണ്.
1933ജൂലൈ 15 ന് പാലക്കാടൻ ഗ്രാമം കൂടലൂ രിൽ ജനനം. ഇത് എഴുത്തിന്റെ നെസ്റ്റോൾജിക്കൾ കാഴ്ചക്ക് എം. ടി ക്ക് എന്നും കൂട്ടായി മാറി. ഇപ്പോൾ കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഥിര താമാസം. ഈ പിറന്നാൾ ആഘോഷവും പതിവുപോലെ വായനയുടെയും എഴുത്തിനേയും ഭാഗമാക്കി കടന്നു പോകും.
സാഹിത്യ രംഗത്ത് ഏറ്റവും ഉയർന്ന ബഹുമതി ജ്ഞാനപീഠം നേടിയ എം. ടി. ഈ അവാർഡിന്റെ ഇരുപത്തിയഞ്ചാം വർഷമെന്ന സവിശേഷത കുടി ഈ പിറന്നാളിനുണ്ട്. അങ്ങിനെ അധ്യാപകൻ, പത്രാധിപർ, കഥാകാരൻ, നോവലിസ്റ്റ്, തിരക്കഥാകൃത്, ചലച്ചിത്ര സംവിധായകൻ തുടങ്ങി എല്ലാമേഖലകളിലും തൊട്ടതെല്ലാം പൊന്നാക്കിയ പത്മഭൂഷക്കാരൻ.
എണ്ണമാറ്റ അന്തർദേശീയ ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾ വേറെയും ക്രെഡിറ്റിൽ. എന്നാലും മലയാളി വായനക്കാരെ ഏറെ വേദനിപ്പിച്ചത് രണ്ടാംമുഴം സിനിമാക്കാർ എം. ടി എന്ന പ്രതിഭ യെ കോടതി കയറി ഇറങ്ങുന്ന അവസ്ഥയിലെത്തിച്ചത് കഷ്ടം തന്നെയാണ്. എം. ടി. ക്ക് ജന്മദിനാശംസകൾ...
മലയാളത്തിന്റെ സുകൃതത്തിന് 87ന്റെ നിറവ്..
03:27 PM Jul 15, 2020 | Deepika.com