മനഃശാസ്ത്രജ്ഞനെ കാണാൻ മടിക്കേണ്ട: രജിഷ വിജയൻ

01:38 PM Jun 17, 2020 | Deepika.com

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ അകാലമരണം ചലച്ചിത്രപ്രേമികളെ മാത്രമല്ല നാടിനെയാകെ ഞെട്ടിക്കുന്നതായിരുന്നു. മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. സുശാന്ത് വിഷാദരോഗത്തിനടിമയായിരുന്നെന്ന വാർത്തകളും ഇതോടൊപ്പം പുറത്തുവന്നു.

ഇത് സമൂഹമാധ്യമങ്ങളിൽ മറ്റൊരു ചർച്ചയ്ക്ക് വഴിയൊരുക്കി. ചലച്ചിത്രതാരം രജിഷ വിജയനും മാനസിക സമ്മർദത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മാനസിക സമ്മർദം വരുന്പോൾ സൈക്യാട്രിസ്റ്റിനേയോ തെറാപ്പിസ്റ്റിനെയോ കാണുന്നതിൽ മടി വിചാരിക്കേണ്ടതില്ലെന്നാണ് രജിഷ പറയുന്നത്.

പനി വരുമ്പോള്‍ ഡോക്ടറെ കാണുന്നത് പോലെ തന്നെ സ്വാഭാവികമാണ് മാനസിക സമ്മര്‍ദം തോന്നുമ്പോള്‍ കൗണ്‍സിലറെയോ തെറാപ്പിസ്റ്റിനെയോ കാണുന്നതെന്ന് രജിഷ അഭിപ്രായപ്പെടുന്നു. താനും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ആവശ്യം വന്നാൽ എല്ലാവരും സൈക്യാട്രിസ്റ്റിനെ കാണണമെന്നും രജിഷ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രജിഷ തന്‍റെ അഭിപ്രായം പങ്കുവച്ചത്.