സിനിമയിൽ നിന്ന് ഭാമയെ ഒഴിവാക്കാൻ ശ്രമിച്ചു..‍?

04:20 PM Aug 14, 2017 | Deepika.com
മലയാള സിനിമയിൽ ചില താരങ്ങൾക്ക് അവസരങ്ങൾ നഷ്ടമായതുായും അതിന് പിന്നിൽ മറ്റു ചില വ്യക്തികളുടെ സ്വാധീനമുണ്ടായിരുന്നതായും ആക്ഷേപങ്ങളുണ്ടായിരുന്നു. പലരും ഇക്കാര്യങ്ങൾ തുറന്ന് പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയിൽ തന്‍റെ അവസരങ്ങൾ ഇല്ലാതാക്കാൻ ഒരാൾ ശ്രമിച്ചിരുന്നതായി നടി ഭാമയും വെളിപ്പെടുത്തുന്നു. ഒരു വനിതാ മാഗസിന് നൽകിയ ആഭിമുഖത്തിലാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയത്.

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്പോഴാണത്രേ ആദ്യമായി ഭാമയ്ക്കെതിരേ ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. സിനിമ അനൗണ്‍സ് ചെയ്തപ്പോഴെ ഭാമയെ മാറ്റണമെന്ന് ഒരാൾ വിളിച്ച് പറഞ്ഞിരുന്നു.

ഭാമ നിങ്ങൾക്ക് തലവേദനയാകും എന്നായിരുന്നു സജി സുരേന്ദ്രനെ വിളിച്ച് വ്യക്തി പറഞ്ഞത്. എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞു എന്നായിരുന്നു സജി സുരേന്ദ്രൻ അവർക്ക് മറുപടി നൽകിയത്. ഇക്കാര്യം ഭാമ അറിഞ്ഞെങ്കിലും അത് അത്ര കാര്യമാക്കിയില്ല.

ഏറ്റവും ഒടുവിൽ ഇത്തരം അനുഭവം ഉണ്ടായത് വിഎം വിനു സംവിധാനം ചെയ്ത മറുപടി എന്ന ചിത്രത്തിലായിരുന്നു. മറുപടിയുടെ ഷൂട്ടിംഗ് തീരാറായ സമയത്താണ് വിഎം വിനു ഇക്കാര്യം ഭാമയോട് പറയുന്നത്. "നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുന്പ് ഒരാൾ വിളിച്ച് ഭാമയെ ഒഴിവാക്കണമെന്നും അല്ലെങ്കിൽ പുലിവാലാകുമെന്നും പറഞ്ഞിരുന്നു’ എന്നു വിഎം വിനു ഭാമയോട് പറഞ്ഞു. ആരാണ് തന്നെ സിനിമയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്ന് പറയണമെന്ന് ഭാവ ആവശ്യപ്പെട്ടു. ഒരു കരുതലിന് വേണ്ടിയാണെന്ന് ഭാമ പറഞ്ഞപ്പോൾ വിഎം വിനു പേര് പറഞ്ഞു. ആ പേര് കേട്ട് താൻ ഞെട്ടിയെന്ന് ഭാമ പറയുന്നു.

ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല, താൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിയുടെ പേരാണ് അന്ന് വിഎം വിനു പറഞ്ഞതെന്ന് ഭാമ പറയുന്നു. ചില ചടങ്ങുകളിൽ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നതല്ലാതെ മറ്റ് ബന്ധങ്ങൾ തങ്ങൾ തമ്മിലില്ല. ഒരു പ്രശ്നവും തങ്ങൾക്കിടയിൽ ഇല്ലാതിരുന്നിട്ടും തന്‍റെ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും ഭാമ ചോദിക്കുന്നു.

പ്രതിഫലത്തിന്‍റെ കാര്യത്തിൽ നിർബന്ധം പിടിക്കുന്നതും തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയുന്നതും ആയിരിക്കാം തന്നെ ഒഴിവാക്കാൻ കാരണം. ഒരു പെണ്‍കുട്ടി എന്ന നിലയിൽ സുരക്ഷിതത്വം തോന്നുന്ന കാര്യങ്ങളിലാണ് താൻ വാശിപിടിക്കാറുള്ളതെന്നും ഭാമ അഭിമുഖത്തിൽ പറയുന്നു.