കാഞ്ഞങ്ങാട്: കേന്ദ്രീയ വിദ്യാലയത്തിൽ കള്ളക്കർക്കിടകത്തിലെ മാരികളകറ്റുന്ന കർക്കടക തെയ്യമെത്തിയപ്പോൾ അധ്യാപകർക്കും വിദ്യാർഥികൾക്കും കൗതുകമായി. കർക്കടകമാസത്തിൽ വീടുകളിലും തറവാടുകളിലും ആടിയശേഷം ദോഷങ്ങളകറ്റുന്ന കുട്ടിത്തെയ്യമാണ് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾക്ക് മുന്നിലെത്തിയത്.
സാധാരണയായി വീടുകളിലും മറ്റിടങ്ങളിലും ചെയ്യുന്ന അനുഷ്ഠാന ചടങ്ങോടുകൂടിത്തന്നെയാണ് വിദ്യാലയത്തിലും കുട്ടിത്തെയ്യം ആടിയത്. ഇതേ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ സഹപാഠിയായ ആദികേശ് ഡി. റാം ആണ് കുട്ടിത്തെയ്യമായി അരങ്ങിലെത്തിയത്.
നൃത്താധ്യാപകരായ രാമചന്ദ്രൻ വേലാശ്വരത്തിന്റെയും, ധന്യാ രാമചന്ദ്രന്റെയും മകനാണ് ആദികേശ് ഡി. റാം. തെയ്യംകലയിലെ അറിയപ്പെടുന്ന കലാകാരനായ മുത്തച്ഛൻ കാഞ്ഞങ്ങാട് സൗത്തിലെ കൃഷ്ണപെരുമലയൻ അമ്മാവനായ ഗോപീകൃഷ്ണൻ, പ്രശോഭ് എന്നിവരും കുട്ടിത്തെയ്യത്തോടൊപ്പം ചെണ്ടവാദനത്തിലും തോറ്റംപാട്ടിലും പങ്കാളികളായി. കൃഷ്ണപെരുമലയൻ കുട്ടിത്തെയത്തിന്റെ പുരാവൃത്തങ്ങളും ഐതിഹ്യങ്ങളും തോറ്റംപാട്ടുകളും കുട്ടികളുമായി പങ്കുവച്ചു.
സാധാരണയായി വീടുകളിലും മറ്റിടങ്ങളിലും ചെയ്യുന്ന അനുഷ്ഠാന ചടങ്ങോടുകൂടിത്തന്നെയാണ് വിദ്യാലയത്തിലും കുട്ടിത്തെയ്യം ആടിയത്. ഇതേ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ സഹപാഠിയായ ആദികേശ് ഡി. റാം ആണ് കുട്ടിത്തെയ്യമായി അരങ്ങിലെത്തിയത്.
നൃത്താധ്യാപകരായ രാമചന്ദ്രൻ വേലാശ്വരത്തിന്റെയും, ധന്യാ രാമചന്ദ്രന്റെയും മകനാണ് ആദികേശ് ഡി. റാം. തെയ്യംകലയിലെ അറിയപ്പെടുന്ന കലാകാരനായ മുത്തച്ഛൻ കാഞ്ഞങ്ങാട് സൗത്തിലെ കൃഷ്ണപെരുമലയൻ അമ്മാവനായ ഗോപീകൃഷ്ണൻ, പ്രശോഭ് എന്നിവരും കുട്ടിത്തെയ്യത്തോടൊപ്പം ചെണ്ടവാദനത്തിലും തോറ്റംപാട്ടിലും പങ്കാളികളായി. കൃഷ്ണപെരുമലയൻ കുട്ടിത്തെയത്തിന്റെ പുരാവൃത്തങ്ങളും ഐതിഹ്യങ്ങളും തോറ്റംപാട്ടുകളും കുട്ടികളുമായി പങ്കുവച്ചു.