തന്റെ വിവാഹമോചനവാർത്തയിൽ ഒരു തരി പോലും സത്യമില്ലെന്നു നടി രംഭ. വിവാഹം കഴിഞ്ഞ നടിമാർ അഭിനയിക്കുന്പോഴും ഭർത്താവിനൊപ്പമല്ലാതെ ഏതെങ്കിലും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്പോഴും ഇത്തരം ഗോസിപ്പുകൾ പതിവാണ്. സിനിമാക്കാരുടെ വിവാഹമോചന വാർത്തകൾക്ക് ഒരുപാട് വായനക്കാരുമുണ്ട്. എന്നാൽ എന്റെ വിവാഹമോചന വാർത്തകളിൽ ഒരു കഴന്പുമില്ല. എന്റെ സഹോദരന്റെ വിവാഹമോചനവും ആരൊക്കെയോ എന്റെ പേരിൽ അവതരിപ്പിച്ചു.
വീട്ടമ്മയുടെ വേഷത്തിൽ എന്നെ തളച്ചിടാൻ എന്റെ ഭർത്താവിന് ആഗ്രഹമില്ലായിരുന്നു. കാനഡയിൽ ബിസിനസ് കാര്യങ്ങൾ നോക്കി നടത്താൻ ഞാനും വേണമെന്ന് അദ്ദേഹത്തിന് വാശിയായിരുന്നു. അദ്ദേഹം എന്നെ എല്ലാത്തിനും പ്രാപ്തയാക്കി. ജീവിതത്തിൽ പല പ്രയാസങ്ങളിലൂടെയും കടന്നുപോകും. കരിയറിൽ കയറ്റിറക്കങ്ങൾ ഉണ്ടാകും. എന്നാൽ ആത്യന്തികമായി എല്ലാം സന്തോഷമാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
സിനിമയിലെ സുരക്ഷയെപ്പറ്റി ഇന്ന് വലിയ ചർച്ചയാണ്. സിനിമയിൽ മാത്രമല്ല എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് സ്വതന്ത്ര്യത്തോടെ ഇടപഴകാൻ പറ്റണം. കുറ്റാരോപിതനായ നടനൊപ്പവും ആക്രമിക്കപ്പെട്ട നടിക്കൊപ്പവും ഞാൻ അഭിനയിച്ചിട്ടുണ്ട്. ഇരുവരുമായി അടുപ്പമായിരുന്നു.
എല്ലാം ഒരു ദുഃസ്വപ്നമാകണേ എന്നാണ് പ്രാർഥന- രംഭ പറഞ്ഞു. ഹരിഹരൻ സംവിധാനം ചെയ്ത സർഗത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് അമൃത എന്ന രംഭ. നാടൻ വേഷങ്ങളിൽ നിന്നും ഗ്ലാമർ വേഷങ്ങളിലേക്കുള്ള ചുവടുവയ്പിലൂടെയാണ് പിന്നീട് രംഭ ആരാധകരെ ഞെട്ടിച്ചത്. വിവാഹശേഷം സിനിമ വിട്ട് കാനഡയിലേക്ക് താമസം മാറിയെങ്കിലും സിനിമയെ മറന്നിട്ടില്ല രംഭ.ത്തിൽ രംഭ പറഞ്ഞു.
വിവാഹമോചന വാര്‍ത്തയില്‍ സത്യമില്ലെന്ന് രംഭ
05:02 PM Aug 12, 2017 | Deepika.com