ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ ഒരു സ്വകാര്യ സ്ഥാപനത്തെ അധിക്ഷേപിച്ചു എന്ന പരാതിയിൽ നടൻ പൃഥ്വിരാജ് കോടതിയിൽ മാപ്പ് പറഞ്ഞു. സ്ഥാപനത്തെ അപമാനിച്ചുവെന്ന് കാട്ടി നൽകിയ ഹർജിയിൽ ഹൈക്കോടതി മുൻപാകെയാണ് പൃഥ്വിരാജ് മാപ്പ് പറഞ്ഞത്. ഈ പരാമർശം സിനിമയിൽ നിന്നും നീക്കുകയും ചെയ്തെന്ന് പൃഥ്വി പറഞ്ഞു.
സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച ഹരീന്ദ്രൻ എന്ന കഥാപാത്രം, ഈ സ്ഥാപനത്തിന്റെ പേര് പരാമർശിക്കുന്ന തിരക്കഥ വായിച്ച് ഇത് പറഞ്ഞ് താൻ അഭിനയിക്കില്ലെന്ന് പറയുന്ന രംഗമുണ്ട്. ഇതെ തുടർന്നാണ് സ്ഥാപനത്തിന്റെ അധികൃതർ കോടതിയെ സമീപിച്ചത്.
ജീൻ പോൾ ലാൽ സംവിധാനം ചെയ്ത സിനിമ നിർമിച്ചത് പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്.
സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതി; പൃഥ്വിരാജ് മാപ്പ് പറഞ്ഞു
10:02 AM Jan 24, 2020 | Deepika.com